2012, മാർച്ച് 22, വ്യാഴാഴ്‌ച

SREEKUMAR * ഇലഞ്ഞി - 8:35 AM
കാളം പോലെ കുസുമധനുഷോ ഹന്ത പൂങ്കോഴി കൂകീ
ചോളം പോലെ ചിതറിവിളറീ താരകാണാം നികായം
താളം പോലെ പുലരിവനിതയ്ക്കാഗതൗ ചന്ദ്രസൂര്യൗ
നാളം പോലെ നളിനകുഹരാദുല്‍ഗതാ ഭൃംഗരാജിഃ

                             ഉണ്ണുനീലിസന്ദേശത്തിലെ മനോഹരമായ ഒരു പ്രഭാതവര്‍ണ്ണന.കാമദേവന്റെ കാഹളമെന്നപോലെ പൂവന്‍കോഴി കൂകി. നക്ഷത്രങ്ങള്‍ ചോളമലര്‍പോലെ
 ചിന്നിച്ചിതറിക്കിടന്നു. പുലരിവനിതയ്ക്കുള്ള താളമെന്നപോലെ സൂര്യചന്ദ്രന്മാര്‍ ഇരുഭാഗത്തും വന്നുചേര്‍ന്നു.താമരപ്പൂവിനുള്ളില്‍നിന്നു് വണ്ടിന്‍കൂട്ടം ദീപനാളം പോലെ ഉയര്‍ന്നുവന്നു.ഉപമയാണന്നു തോന്നുവെങ്കിലും ഉല്‍പ്രേക്ഷയ്ണു് നാലിടത്തും.
പുവന്‍കോഴി കൂകുന്നതും നക്ഷത്രങ്ങള്‍ നിറം മങ്ങികാണപ്പെടുന്നതും സൂര്യചന്ദ്രന്മാരെ ഒരേ സമയം കിഴക്കും പടിഞ്ഞാറുമായി  കാണുന്നതും ഭൃംഗരാജി താമരപ്പുവില്‍നിന്നു് പുറത്തുചാടുന്നതും 
പ്രഭാതത്തില്‍ സാധാരണമെങ്കിലും കവി അവയെ എത്ര മനോഹരമായി കണ്ടിരിക്കുന്നു.
ശോഭ നമ്പൂതിരിപ്പാട് പ്രൊഫസറുടെയും ശ്രീകുമാറിന്‍റെയും ശ്ളോകങ്ങള്‍ വളരെ നന്നായിരിക്കുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ