2012, ജൂൺ 18, തിങ്കളാഴ്‌ച

ഒരു വിദ്യാര്‍ഥി എങ്ങനെയായിരിക്കണം - കുഞ്ഞുണ്ണി മാഷിന്റെ പത്ത് കല്പനകള്‍



1. മോഡറേഷന്‍ പാസും കടന്ന്, തൊഴിലില്ലായ്മാവേതനവും സ്വപ്‌നം കണ്ട്, ഭാവിയില്‍ ഒണക്ക പര്‍പ്പടകപ്പുല്ല് താടിയുംവെച്ച് നടക്കുന്നവനാകുന്നതിനു പകരം ഹൈസ്‌കൂള്‍ വിദ്യാര്‍ഥി എല്ലാ വിഷയങ്ങള്‍ക്കും നൂറു ശതമാനം മാര്‍ക്ക് ലക്ഷ്യമാക്കി അധ്വാനിച്ച് ഉത്സാഹിച്ച് സശ്രദ്ധം പഠിക്കുന്നവനാകണം.

2. സമരമെന്തെന്നറിയുന്നവനും ഒരാവശ്യത്തിന് സമരം തുടങ്ങിയാല്‍ അത് നേടുന്നതുവരെ സമരം ചെയ്യുന്നവനും വേണ്ടാത്ത സമരത്തിന് ഇറങ്ങാത്തവനുമാകണം.

3. സ്‌കൂള്‍ പഠിപ്പിനോടൊപ്പം പെണ്‍കുട്ടികളെപ്പോലെ വീട്ടുപണിയും അറിയുന്നവനാകണം.

4. വൃത്താന്തപത്രവും സ്‌കൂള്‍ ലൈബ്രറിയില്‍നിന്നും അടുത്ത ഗ്രന്ഥാലയത്തില്‍നിന്നും എടുക്കുന്ന പുസ്തകങ്ങളും വായിക്കുന്നവനാകണം.

5. നാട്ടിലെ പ്രധാന സമ്മേളനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും രക്ഷിതാക്കളുടെ സമ്മതം വാങ്ങി പങ്കുകൊള്ളണം.

6. വീട്ടിലെ വൃദ്ധജനങ്ങളെ ശുശ്രൂഷിക്കുകയും ആവശ്യം വന്നാല്‍ അയല്‍വീട്ടുകാര്‍ക്ക് സേവനം ചെയ്യുകയും സമപ്രായക്കാരോടൊപ്പം കുറച്ചുനേരം കളിക്കുകയും വേണം.

7. വീട്ടില്‍നിന്ന് വിദ്യാലയത്തിലേക്ക് മൂന്നു കിലോമീറ്ററിലധികമുണ്ടെങ്കിലേ ബസ്സില്‍ കേറാവൂ. അതും അങ്ങോട്ടുമാത്രം. മൂന്നിലധികം പേരുണ്ടെങ്കില്‍ ക്യൂ നിന്നുവേണം ബസ്സില്‍ കേറാന്‍. അച്ചടക്കം വേണം. മടക്കം കൂട്ടുകാരുമൊത്ത് നടന്നുകൊണ്ടാവണം.

8. ഉച്ചയൂണിന് വീട്ടില്‍ വരാന്‍ വയ്യാത്തവര്‍ രാവിലെ ഊണു കഴിച്ച് പോകണം. ഉച്ചയ്ക്ക് കഴിക്കാന്‍ അവിലോ പഴമോ റൊട്ടിയോ മൂന്നു മണിക്കൂറിരുന്നാല്‍ ചീത്തയാകാത്ത മറ്റെന്തെങ്കിലും പലഹാരമോ പാത്രത്തിലാക്കി കൊണ്ടുപോകണം. ഉച്ചയ്ക്ക് ഡപ്പച്ചോറുണ്ണരുത്.

9. എപ്പോഴും സ്വന്തം സ്വഭാവം നന്നാക്കിക്കൊണ്ടിരിക്കണം, മനസ്സ് നല്ല കാര്യത്തിലായിരിക്കണം.

10. പത്താംക്ലാസ് കഴിയുമ്പോഴേക്കും അതിനുശേഷം പഠിക്കേണ്ടതെന്ത് എന്നുറപ്പിക്കുകയും ജീവിതം മുഴുവന്‍ ആ വിഷയത്തിന് സമര്‍പ്പിക്കാന്‍ തയ്യാറാവുകയും വേണം. ഒപ്പം കല, സാഹിത്യം, കരകൗശലം, കൃഷി, കച്ചവടം, കൈത്തൊഴില്‍ എന്നിവയിലേതിലാണെന്ന് വാസനയറിഞ്ഞ് അതിനുവേണ്ട പഠിപ്പും അഭ്യാസവും നേടണം.
നാല് പതിറ്റാണ്ടിലേറെക്കാലമായി മലയാളകവിതയില്‍ സ്വയം നവീകരിച്ചെഴുതുന്ന കവിയാണ് സച്ചിദാനന്ദന്‍ . കാലവഴികളില്‍ കവിതയുടെ മൂന്നാംകണ്ണുമായി എഴുതിക്കൊണ്ടിരിക്കുന്ന സച്ചിദാനന്ദന്റെ മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ എന്റെ കവിത എന്ന കാവ്യസമാഹാരത്തിലെ ചില കവിതകള്‍ .

മഷിക്കുപ്പിയും കൂണും
ഇടിവെട്ടിയ ഒരു ദിവസമാണ്
മഷിക്കുപ്പി കൂണിനെ കണ്ടുമുട്ടിയത്.
വിറച്ചുനില്ക്കുന്ന കൂണിനോട്
മഷിക്കുപ്പി ചോദിച്ചു: 'നീയെങ്ങനെ
ഇത്ര വെളുത്തതായി?'
കൂണു പറഞ്ഞു:
'ഞാന്‍ സ്വര്‍ഗ്ഗത്തിലെ ഒരു മാലാഖയായിരുന്നു.
ദൈവത്തെ ചോദ്യംചെയ്തതുകൊണ്ട്
ശാപമേറ്റു കരിഞ്ഞ് കറുത്ത ഒരു
കൊച്ചുവിത്തായി ഞാനീ ഭൂമിയില്‍ നിപതിച്ചു.
മഴവില്ലു കണ്ടപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ ഓര്‍മയില്‍
ഞാന്‍ മുളച്ചു, എന്റെ ചിറകുകള്‍ ഈ
വെളുത്ത കുടയായി വിടര്‍ന്നു. ആട്ടെ,
നീയെങ്ങനെ ഇങ്ങനെ കറുത്തുവെന്നു
പറഞ്ഞില്ലല്ലോ?
മഷിക്കുപ്പി പറഞ്ഞു:
'ഭൂമിയിലെ അമ്മമാരുടെ തലമുറകളുടെ
കണ്ണീരാണ് ഞാന്‍.
വേദനയുടെ നൃത്തത്തില്‍ വാടിയ
അവരുടെ ഹൃദയത്തില്‍നിന്നു
വരുന്നതുകൊണ്ടാണ് എനിക്കീ കറുപ്പ്.
കടലാസ്സില്‍ അക്ഷരരൂപങ്ങളില്‍
വാര്‍ന്നു വീഴുകയാണെന്റെ പണി.
മനുഷ്യരുടെ ബീജഗണിതംമുതല്‍
മഹാകാവ്യംവരെ എല്ലാറ്റിലും
എന്റെ ഇരുണ്ട സമസ്യകള്‍
മരണത്തിന്റെ നിഴല്‍ വീഴ്ത്തുന്നു.
ഞാന്‍ കറുത്തിരിക്കുന്നതും
നീ വെളുത്തിരിക്കുന്നതും
ഒരേ കാരണംകൊണ്ടുതന്നെ.'
പറഞ്ഞു നിര്‍ത്തിയ ഉടന്‍
മഷിക്കുപ്പി കൂണിന്മേലേക്ക് ചെരിഞ്ഞു.
അതോടെ
എങ്ങും രാത്രിയായി.

വെള്ളംകോരിയും വിറകുവെട്ടിയും

1
കരയുന്ന കപ്പി ഒഴിഞ്ഞ വെള്ളത്തൊട്ടിയെ
ആഴത്തിലേക്കു പറഞ്ഞയയ്ക്കുന്നു.
തൊട്ടി ഒന്നു കുണുങ്ങി ചിറകടിച്ച്
പൊന്മയെപ്പോലെ വെള്ളത്തില്‍ ഒന്നു താണുയരുന്നു.
വെള്ളം ഇക്കിളികൊണ്ടു പൊട്ടിച്ചിരിക്കുന്നു.
പിടയ്ക്കുന്ന ആ വെള്ളിച്ചിരി കൊക്കിലേറ്റി
ഉയരുന്ന തൊട്ടിയിലുണ്ട്
ജലത്തിലലിയാത്ത ഒരു സൂര്യശകലം
വന്‍ വിപിനങ്ങള്‍ സ്വപ്നം കാണുന്ന
കിണറ്റുപന്നയുടെ പച്ചില
സമുദ്രവിസ്തൃതിയില്‍ വിരിയാന്‍ കൊതിക്കുന്ന
കൂപമണ്ഡൂകത്തിന്റെ മുട്ട
ഇരുളില്‍ തളയ്ക്കപ്പെട്ട ഈനാംപേച്ചിയുടെ
വെളിച്ചത്തിലേക്കുള്ള തുറുനോട്ടം
പന്തയം ജയിക്കുന്ന ആമയുടെ ജാഗ്രത
പോയ വേനലിന്റെ വരള്‍ച്ച
വരുന്ന ഇടവപ്പാതിയുടെ മുരള്‍ച്ച
ഭൂമിയുടെ സ്‌നിഗ്‌ദ്ധോര്‍വ്വരമായ ആഴം.
ഈ കയര്‍ ജീവിതത്തില്‍നിന്നു
മരണത്തിലേക്കും മരണത്തില്‍നിന്നു
ജീവിതത്തിലേക്കും നീളുന്നു
വെള്ളം കോരുന്നവള്‍ രണ്ടുകുറി വിയര്‍ക്കുന്നു
മരണംകൊണ്ടും ജീവിതംകൊണ്ടും.
2
വിറകുവെട്ടി പക്ഷേ, സഞ്ചരിക്കുന്നത്
വലത്തുനിന്നിടത്തോട്ടാണ്
മഴുവിന്റെ ദയാരഹിതമായ ഇരുമ്പ്
മാവിന്റെ വൃദ്ധമാംസം പിളരുന്നു
മഴുവിന്നറിയില്ല. മാമ്പൂവിന്റെ മണം
വിറകുവെട്ടിയുടെ കിനാവിലോ
നിറച്ചും മാമ്പഴക്കാലങ്ങള്‍
അവയുടെ ആവേശത്തിലാണവന്‍ കിതയ്ക്കുന്നത്.
ചിതയിലെരിയാന്‍ വിറകും കാത്തിരിക്കുന്നവന്റെ
ഓര്‍മയിലുമുണ്ട് ഏറെ മാമ്പഴക്കാലങ്ങള്‍.
കീറിമുറിക്കപ്പെടുന്ന ഈ മാവിന്‍തോലില്‍ മുഴുവന്‍
അണ്ണാന്‍കാലുകളുടെ നിഗൂഢചിഹ്നങ്ങളാണ്;
അകം മുഴുവന്‍ കണ്ണിമാങ്ങയ്ക്കായുള്ള കുട്ടികളുടെ കലമ്പല്‍.
ചിതയില്‍ എല്ലാമൊന്നിച്ചു കത്തിയെരിയുന്നു.
പുളിയും മധുരവും ചിരിയും ചിലയ്ക്കലുംകൊണ്ട്
കാറ്റിനേയും തീയിനേയും മത്തുപിടിപ്പിച്ചുകൊണ്ട്
ചിത കത്തുന്ന മണം ജീവജാലങ്ങളുടെ മുഴുവന്‍
ഓര്‍മകളിലെ മാമ്പഴക്കാലങ്ങള്‍
ഒന്നിച്ചു കത്തിയമരുന്നതിന്റേതാണ്.
അതുകൊണ്ടാണ് ചിത കത്തുമ്പോള്‍
കാക്കകളും കുട്ടികളും ഒന്നിച്ചുറക്കെക്കരയുന്നത്.

അമ്മൂമ്മ

എന്റെ അമ്മൂമ്മയ്ക്കു കിറുക്കായിരുന്നു
കിറുക്കു മൂത്ത് മരണമായി
എന്റെ ലുബ്ധനായ അമ്മാമന്‍ അവരെ
വയ്‌ക്കോലില്‍ പൊതിഞ്ഞു കലവറയില്‍ സൂക്ഷിച്ചു.
പഴുത്തുണങ്ങിയപ്പോള്‍
അമ്മൂമ്മ വിത്തുകളായി പൊട്ടിച്ചിതറി
കലവറജനലിലൂടെ പുറത്തുചാടി
അതിലൊരു കുരു പടുമുള മുളച്ച്
എന്റെ അമ്മയായി
വെയിലും മഴയും വന്ന്
അമ്മയുടെ കിറുക്കു മുളച്ച് ഞാനും.
പിന്നെ ഞാനെങ്ങനെ
സ്വര്‍ണ്ണപ്പല്ലുള്ള കുരങ്ങന്മാരെക്കുറിച്ച്
കവിതയെഴുതാതിരിക്കും?

ഭ്രാന്തന്മാര്‍

ഭ്രാന്തന്മാര്‍ക്ക് ജാതിയോ മതമോ ഇല്ല.
ഭ്രാന്തികള്‍ക്കും.
നമ്മുടെ ലിംഗവിഭജനങ്ങള്‍ അവര്‍ക്കു ബാധകമല്ല.
അവര്‍ പ്രത്യയശാസ്ത്രങ്ങള്‍ക്കു പുറത്താണ്.
അവരുടെ വിശുദ്ധി നാം അര്‍ഹിക്കുന്നില്ല.,
ഭ്രാന്തരുടെ ഭാഷ സ്വപ്നത്തിന്റേതല്ല
മറ്റൊരു യാഥാര്‍ത്ഥ്യത്തിന്റേതാണ്
അവരുടെ സ്‌നേഹം നിലാവാണ്
പൗര്‍ണമിദിവസം അതു കവിഞ്ഞൊഴുകുന്നു;
മുകളിലേക്കു നോക്കുമ്പോള്‍ അവര്‍ കാണുന്നത്
നാം കേട്ടിട്ടേയില്ലാത്ത ദേവതമാരെയാണ്.
അവര്‍ ചുമല്‍ കുലുക്കുന്നതായി നമുക്കു തോന്നുന്നത്
അദൃശ്യമായ ചിറകുകള്‍ കുടയുമ്പോഴാണ്.
ഈച്ചകള്‍ക്കും ആത്മാവുണ്ടെന്ന് അവര്‍ കരുതുന്നു
പുല്‍ച്ചാടികളുടെ ദൈവം പച്ചനിറത്തില്‍
നീണ്ട കാലുകളില്‍ ചാടി നടക്കുന്നുവെന്നും.
ചിലപ്പോള്‍ അവര്‍ വൃക്ഷങ്ങളില്‍നിന്നു
ചോരയൊലിക്കുന്നതു കാണുന്നു
ചിലപ്പോള്‍ തെരുവില്‍നിന്ന്
സിംഹങ്ങള്‍ അലറുന്നതു കാണുന്നു.
ചിലപ്പോള്‍ പൂച്ചയുടെ കണ്ണില്‍
സ്വര്‍ഗ്ഗം തിളങ്ങുന്നതു കാണുന്നു:
ഇക്കാര്യങ്ങളില്‍ അവര്‍ നമ്മെപ്പോലെതന്നെ.
എന്നാല്‍, ഉറുമ്പുകള്‍ സംഘം ചേര്‍ന്നു പാടുന്നത്
അവര്‍ക്ക് മാത്രമേ കേള്‍ക്കാനാവൂ.
അവര്‍ വായുവില്‍ വിരലോടിക്കുമ്പോള്‍
മദ്ധ്യധരണ്യാഴിയിലെ കൊടുങ്കാറ്റിനെ
മെരുക്കിയെടുക്കുകയാണ്
കാല്‍ അമര്‍ത്തിച്ചവിട്ടുമ്പോള്‍ ജപ്പാനിലെ
ഒരഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കാതെ നോക്കുകയും.
ഭ്രാന്തന്മാരുടെ കാലം വേറൊന്നാണ്
നമ്മുടെ ഒരു നൂറ്റാണ്ട് അവര്‍ക്കൊരു നിമിഷം മാത്രം.
ഇരുപതു ഞൊടി മതി അവര്‍ക്ക്
ക്രിസ്തുവിലെത്താന്‍
ആറു ഞൊടികൂടി, ബുദ്ധനിലെത്താന്‍.
ഒരു പകല്‍കൊണ്ട് അവര്‍
ആദിയിലെ വന്‍വിസ്‌ഫോടനത്തിലെത്തുന്നു
ഭൂമി തിളച്ചുമറിയുന്നതുകൊണ്ടാണ്
അവര്‍ എങ്ങുമിരിക്കാതെ നടന്നുകൊണ്ടേയിരിക്കുന്നത്.
ഭ്രാന്തന്മാര്‍
നമ്മെപ്പോലെ
ഭ്രാന്തന്മാരല്ല.

ആരാണു പറഞ്ഞത്

ആരാണു പറഞ്ഞത്
പ്രതീക്ഷ വടക്കേ മലബാറിലെ
ഒരു റെയില്‍വേസ്റ്റേഷനാണെന്ന്?
അവിടെ യൂണിഫോമണിഞ്ഞ ഒരു പുലരി
ശവപ്പെട്ടിയില്‍ വന്നിറങ്ങുമെന്ന്?
ആരാണു പറഞ്ഞത്
ഓര്‍മ, പഴുത്ത നെല്‍വയലുകളിലേയ്ക്കു
തുറക്കുന്ന ഒരു സുരഭിലജാലകമാണെന്ന്?
അവിടെ വെയില്‍ മങ്ങുമ്പോഴാണ്
നമ്മുടെ ശരീരം തണുത്തു തുടങ്ങുന്നതെന്ന്?
ആരാണു പറഞ്ഞത്
കാറ്റിന്റെ ഭാഷ മരങ്ങള്‍ക്കു
മനസ്സിലാകാതായിത്തുടങ്ങിയെന്ന്?
സ്‌നേഹത്തിന്റെ മരണം
മുയലുകളെയും മുക്കുറ്റികളെയും
അറിയിക്കരുതെന്ന്?
ആരാണു പറഞ്ഞത്
ഇനിയുള്ള ഉച്ചകള്‍
കുടിയന്റെ ശിരസ്സുപോലെ
കനമേറിയവയാണെന്ന്?
വൈകുന്നേരങ്ങള്‍ ഏകാകിയുടെ
മൂളിപ്പാട്ടുപോലെ ഹൃദ്രോഗികളാണെന്ന്?
ആരാണു പറഞ്ഞത്
കൈക്കുടന്നയില്‍ കുട്ടിക്കാലത്തെ മഴ
കോരിയെടുത്ത് നാം പഴുത്ത ഇരുമ്പിലൂടെ
നഗ്നപാദരായി ഓടുകയാണെന്ന്?
ഒടുവില്‍ അതേ മഴയ്ക്ക് നാം താക്കോല്‍
കൈമാറുമെന്ന്?
ആരാണു പറഞ്ഞത്
മരിച്ചു കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക് പ്രായം
കുറഞ്ഞുവരുമെന്ന്?
അവര്‍ മറ്റൊരു കാലത്തിലാണെന്ന്?
സൂര്യോദയത്തില്‍ മറഞ്ഞ പക്ഷികളെല്ലാം
ലോകാവസാനത്തില്‍ തിരിച്ചുവരുമെന്ന്?
ആരാണു പറഞ്ഞത്
ആരും ഒന്നും പറയാതെതന്നെ
നാം എല്ലാം അറിയുമെന്ന്?
അപ്പോഴും നാം ഒന്നും ആരോടും
പറയുകയില്ലെന്ന്?

ശവപ്പെട്ടിക്കുമേല്‍ മഴ

ശവപ്പെട്ടിക്കുമേല്‍ പെയ്ത മഴ
ശവത്തെ തന്റെ ഗ്രാമം ഓര്‍മിപ്പിച്ചു
പുളിമരത്തിന്‍ കീഴില്‍ പ്രിയപ്പെട്ടവള്‍
പുണരുന്നത് തന്നെയോ അപരനെയോ
മരണത്തെയോ എന്നു തിരിച്ചറിയും മുമ്പേ
ഒരു വലിയ സൂര്യകാന്തി വിടര്‍ന്നുവന്ന്
ആ ആകാരം മറച്ചു
ആല്‍മരത്തിലെ തത്തയ്ക്കകത്തുനിന്ന്
അമ്പലക്കുളത്തില്‍ കെട്ടിത്താഴ്ത്തപ്പെട്ടവളുടെ
ആത്മാവ് സംസാരിക്കാന്‍ തുടങ്ങി.
വെള്ളരിവിത്തുകള്‍ മണ്ണിന്നടിയില്‍ കിടന്ന്
മേഘങ്ങളുടെ ഭാഷയില്‍ സ്വകാര്യം പറഞ്ഞു.
മഴ നിലച്ചപ്പൊഴേയ്ക്കും
ശവം ഗ്രാമാതിര്‍ത്തി കടന്നിരുന്നു
ശ്മശാനത്തിലെ എല്ലാ ശവങ്ങളും
പളുങ്കുമണികള്‍ കിലുക്കി അതിഥിയെ
വരവേല്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു
ഊതനിറത്തില്‍
മലയാളത്തിലുള്ള കൈകളുമായി,
അമ്പത്തൊന്നു വിരലുകളുമായി.
ആലങ്കോട് ലീലാകൃഷ്ണന്‍
പുരസ്‌കാരങ്ങള്‍ നമിച്ചുനില്‍ക്കുന്ന കാവ്യദര്‍ശനം... കാലത്തെ കവിഞ്ഞുനില്‍ക്കുന്ന കാവ്യസംസ്‌കാരമാണ് അക്കിത്തം. കണ്ണീരും ചിരിയും ഒരേ സത്യബോധത്തിന്റെ സ്‌നേഹാനുഭവമാണെന്നറിഞ്ഞ മനുഷ്യാദൈ്വതം അക്കിത്തം നമ്മുടെ കാലത്തിനു നല്‍കി...

അക്കിത്തം രൂപപ്പെട്ട കാലഘട്ടം കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും ഉന്നതമായ മാനവിക വികാസത്തിന്റെ ചരിത്രഘട്ടമായിരുന്നു. 'ഇവിടെ മനുഷ്യനാണ് സത്യം' എന്ന് തിരിച്ചറിഞ്ഞുകൊണ്ട് മനുഷ്യത്വത്തിനെതിരായ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിത്തെറിപ്പിക്കാനുഴറുകയായിരുന്നു അന്നത്തെ യുവാക്കളായ സാംസ്‌കാരിക പ്രവര്‍ത്തകര്‍. അക്കിത്തം അവര്‍ക്കൊപ്പമായിരുന്നു. ആഢ്യത്വവും ജന്മിത്വവുമുണ്ടായിരുന്ന ഒരു വൈദിക ബ്രാഹ്മണ കുടുംബത്തില്‍ യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ നടുക്ക് ജനിച്ചുവളര്‍ന്നിട്ടും ഒരു നിര്‍ണായക ചരിത്രഘട്ടത്തില്‍ താനുള്‍പ്പെട്ട സമുദായത്തെ അടിമുടി ഉടച്ചുതകര്‍ത്ത വിസ്‌ഫോടനാത്മകമായ ഒരു വിപ്ലവത്തിന്റെ ഭാഗമായി നിന്നവനാണ് ഈ ഉണ്ണിനമ്പൂതിരി.

അന്ന് വി.ടി.യായിരുന്നു അക്കിത്തത്തിന്റെ ഗുരു. ബ്രഹ്മസ്വവും ദേവസ്വവും സംബന്ധവ്യവസ്ഥിതിയും തൊട്ട് കടവല്ലൂര്‍ അന്യോന്യം വരെ കടപുഴകി വീണ ആ കൊടുങ്കാറ്റിലാണ് അഗ്‌നിഹോത്രമുപേക്ഷിച്ച് അനാഥ ജനസഞ്ചയത്തില്‍ അണിചേരുന്ന യോഗക്ഷേമത്തിന്റെ സാമൂഹ്യപാഠം അക്കിത്തം പഠിച്ചത്. നമ്പൂതിരി മനുഷ്യനായ ചരിത്രത്തിന്റെ ഭാഗമാണത്.
അക്കാലത്തെ സ്വതന്ത്ര ചിന്താശാലികളായ മൗലിക പ്രതിഭകളുമായുള്ള നിരന്തര സമ്പര്‍ക്കം ലോകരാഷ്ട്രീയ പൊതുബോധമണ്ഡലത്തെ ആഴത്തിലുള്‍ക്കൊള്ളാന്‍ അക്കിത്തത്തെ പ്രാപ്തനാക്കി. എം. ഗോവിന്ദനിലൂടെ 'റാഡിക്കല്‍ ഹ്യുമാനിസ'ത്തിന്റെ ആധുനികവും ഉന്നതവുമായ നവമാനവ ബോധത്തിലേക്ക് വളര്‍ന്നു. അതോടൊപ്പം ഇവരിലാര്‍ക്കുമില്ലാത്ത വിധത്തില്‍ ചിരാര്‍ജിതമായിരുന്ന ഇന്ത്യന്‍ ആത്മീയതയുടെ വെളിച്ചം കൈവിടാതിരിക്കുകയും ചെയ്തു.
അതുകൊണ്ടൊക്കെത്തന്നെയാവണം കമ്യൂണിസത്തിന്റെ മാനവ സമത്വ ദര്‍ശനങ്ങളെ സ്വീകരിച്ചുകൊണ്ടുതന്നെ അതിന്റെ പ്രയോഗങ്ങളില്‍ കലര്‍ന്നുപോയ ഹിംസാത്മകതയെ തുറന്നെതിര്‍ക്കാന്‍ 1952-ല്‍ത്തന്നെ അക്കിത്തം ധൈര്യം കാണിച്ചത്. 20-ാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതി ഒരേസമയം 'രണദിവെ' തിസീസ്സിന്റെ ഹിംസാത്മക ക്രൗര്യത്തെ നേരിടുകയും കമ്യൂണിസ്റ്റ് മൂല്യബോധത്തിന്റെ മനുഷ്യസ്‌നേഹത്തെ മുറുകെപ്പിടിക്കുകയും ചെയ്തു. ഇങ്ങനെ സാമ്യവാദത്തില്‍ നിന്ന് സര്‍വഭൂതഹൃദയത്വത്തിലേക്ക് വളര്‍ന്ന അപാരമായൊരു സ്‌നേഹയാത്രയായി അക്കിത്തത്തിന്റെ കാവ്യദര്‍ശനം.

മലയാളത്തില്‍ ഇന്ന് 'ഋഷികവി' എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കില്‍ അത് മഹാകവി അക്കിത്തത്തെയാണ്. മന്ത്രദ്രഷ്ടാവാണ് ഋഷി. ഋഷിഛന്ദോദേവതമാരുടെ ഐക്യംകൊണ്ട് വാക്കിനെ മന്ത്രമാക്കുന്ന കവിത്വവും വാക്കില്‍നിന്നു വെളിച്ചത്തെ മാത്രം കണ്ടെത്തുന്ന ഋഷിത്വവും ഒരാളിലൊരുമിച്ചതിന്റെ പുണ്യമാണ് അക്കിത്തം. 'നാനൃഷി കവി' എന്ന ആപ്തവചനം അതുകൊണ്ടുതന്നെ അക്കിത്തത്തെ സംബന്ധിച്ച് സത്യമാവുന്നു.
കാലത്തെ കവിഞ്ഞുനില്‍ക്കുന്ന കാവ്യസംസ്‌കാരമാണ് അക്കിത്തം. കണ്ണീരും ചിരിയും ഒരേ സത്യബോധത്തിന്റെ സ്‌നേഹാനുഭവമാണെന്നറിഞ്ഞ മനുഷ്യാദൈ്വതം അക്കിത്തം നമ്മുടെ കാലത്തിനു നല്‍കി.
കരച്ചിലിനെ അനുസരിക്കുന്നവനാണ് കവി എന്ന ധര്‍മബോധം പഴയൊരു ഭാരതീയ ദര്‍ശനമാണ്. ആ അര്‍ഥത്തില്‍ അക്കിത്തത്തിന്റെ കവിത എന്നും കണ്ണുനീരിനെ സ്‌നേഹസത്തയാല്‍ വിമലീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
'നിന്നെക്കൊന്നവര്‍ കൊന്നൂ പൂവേ തന്നുടെ തന്നുടെ മോക്ഷത്തെ' എന്നു വിഷാദിച്ചപ്പോഴും (ഇടിഞ്ഞുപൊളിഞ്ഞ ലോകം)

'ഒരു കണ്ണീര്‍ക്കണം മറ്റു
ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം' എന്ന ബോധോദയമാര്‍ന്നപ്പോഴും (ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇതിഹാസം)
'കാണായതപ്പടി കണ്ണുനീരാകിലും
ഞാനുയിര്‍ക്കൊള്ളുന്നു വിശ്വാസ ശക്തിയാല്‍' എന്ന പ്രത്യാശ പുലര്‍ത്തിയപ്പോഴും (പണ്ടത്തേ മേശാന്തി)
'ഊറും കണ്ണീര്‍ തനിയേ മുത്തായ്
മാറുന്നുണ്ടാ മുത്താലേ
നമ്മള്‍ ജയിപ്പൂശോകത്തെ സ്സഖി,
നമ്മള്‍ രചിപ്പൂ നാകത്തെ' എന്ന് ജീവിതാസക്തനായി ഇപ്പോഴും ആത്മാവില്‍ കണ്ണീരണിഞ്ഞ ബോധിസത്വനായിരുന്നു അക്കിത്തം. എന്നാല്‍ ഈ ബുദ്ധധര്‍മത്തോടൊപ്പം എല്ലാമറിഞ്ഞവന്റെ ഒരു നര്‍മവും അക്കിത്തം പിന്നീട് കോര്‍ത്തുവെച്ചു. ബുദ്ധനില്ലാതിരുന്ന ഈ നര്‍മം അക്കിത്തം കൃഷ്ണനില്‍ നിന്നു തന്നെയാവണം നേടിയത്.

'നീലക്കരിമ്പേ നിന്‍തണ്ടാ-
ണരോഗനിവനുത്തമം' എന്ന് ഗുരുവായിരുന്ന ഇടശ്ശേരി സാക്ഷാത്കരിച്ച കൃഷ്ണദര്‍ശനം മറ്റൊരര്‍ഥത്തില്‍ അക്കിത്തം നേരത്തേ സ്വാംശീകരിച്ചിട്ടുണ്ട്.
'എങ്ങോട്ടു പോണൂ മുത്ത്യേമേ,
ചാത്തൂനെക്കണ്ടോ കുട്ട്യോളേ' എന്നു തുടങ്ങുന്ന 'കണ്ടവരുണ്ടോ' എന്ന കവിതയില്‍ മുത്ത്യമ്മ വാഴനാരുകൊണ്ടടിച്ചു വേദനിപ്പിച്ച ചാത്തു എന്ന കുട്ടി പരിപൂര്‍ണ പ്രേമസ്വരൂപമായ ഉണ്ണികൃഷ്ണന്‍ തന്നെയാവാതെ വയ്യ.

'അമ്പാടിക്കണ്ണന്റെ നിറമാണേ' എന്ന സൂചന നമ്മള്‍ മതേതരത്വം പുലര്‍ത്താന്‍ ഞാവല്‍പ്പഴത്തിന്റെ നിറമാക്കി തിരുത്തിയാലും 'തൊട്ടാല്‍ തൊട്ടതു നീലയ്ക്കുന്ന' ആ പ്രേമാവതാരം സത്യമായിത്തന്നെ നില്‍ക്കുമല്ലോ. അതുകൊണ്ടാവണം വാക്കിന്റെ സത്യത്തില്‍ത്തൊടാന്‍ ഭാഗവതം തന്നെ കൈയിലെടുക്കണം എന്ന് പിന്നീട് അക്കിത്തത്തിനു തോന്നിയത്. ഭാഗവത പരിഭാഷയില്‍ അക്കിത്തം ഇങ്ങനെ കുറിക്കുന്നു: 'ഞാനെന്നൊരാള്‍ പണ്ടിവിടെ ഉണ്ടായിരുന്നില്ല. ഇനിയൊരു ദിവസം ഇല്ലാതാവുകയും ചെയ്യും. ഇന്നിവിടെ ഉണ്ടെന്നു തോന്നുന്നത് വെറും തോന്നല്‍ മാത്രം.'

ആത്യന്തികമായി ഈ സത്യമേ അറിയേണ്ടതുള്ളൂ. അഹന്തയില്ലായ്മയുടെ ഈ അഹംബോധം അറിവായാല്‍ പിന്നെ തുഞ്ചത്താചാര്യന്‍ പാടിയതുപോലെ, 'തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി' തോന്നും. ആ തോന്നലിലേക്കുള്ള വാതിലാണ് ശ്രീമഹാഭാഗവതം. ഭാഗവതത്തിലൊരു സന്ദര്‍ഭമുണ്ട്. ഉപനയനം കഴിഞ്ഞിട്ടില്ലാത്തവനും കൃത്യങ്ങള്‍ നിര്‍വഹിക്കാനൊക്കാത്തവനുമായ തന്റെ പുത്രന്‍ ശ്രീശുകന്‍ സന്ന്യസിക്കാനിറങ്ങിയപ്പോള്‍ സര്‍വസംഗ പരിത്യാഗിയായ വ്യാസമഹര്‍ഷിപോലും മമത അടക്കിവെക്കാനാവാതെ, 'ഹേ പുത്ര!' എന്നുറക്കെ വിളിച്ചുപോയി. അപ്പോള്‍ അതേറ്റു വിളിച്ചത് വൃക്ഷങ്ങളും ചെടികളുമടക്കം സര്‍വചരാചരങ്ങളുമായിരുന്നു. സ്‌നേഹം എന്ന പരമഭാവത്തെ സംബന്ധിച്ചുള്ള ഭാരതീയ ദര്‍ശനങ്ങളുടെ മുഴുവന്‍ സാരസത്തയായ ആ വ്യാസശ്ലോകം അക്കിത്തം ഇങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു: 'ആജന്മമുക്തനനുപേതനവന്റെ പോക്കില്‍
ദൈ്വപായനന്‍ വിരഹകാതരനായ് വിളിച്ചു
'ഹേ പുത്ര' 'ശാഖികളതേറ്റുപറഞ്ഞതാര്‍ക്കാ-
യാസര്‍വ ഭൂത ഹൃദയന്നു നമസ്‌കരിപ്പേന്‍'
ഒന്നിപ്പിക്കുന്ന ഈ എല്ലാ ചരാചരങ്ങളേയും ഒരു പ്രേമഭാവത്തില്‍ ഒന്നിപ്പിക്കുന്ന ഈ സര്‍വഭൂതഹൃദയത്വമാണ് അക്കിത്തം കവിതകളിലെ സ്‌നേഹദര്‍ശനങ്ങളുടെ മുഴുവന്‍ കാതല്‍.
'നിരുപാധികമാം സ്‌നേഹം
ബലമായി വരും ക്രമാല്‍
ഇതാണഴ, കിതേ സത്യം
ഇതുശീലിക്കല്‍ ധര്‍മവും' എന്ന ലോകത്തിലെ ഏറ്റവും ഉന്നതമായ ഒരു സ്‌നേഹഭാഷണം അക്കിത്തം ഉച്ചരിക്കാനിടവന്നതും അതുകൊണ്ടാണ്.
'സര്‍വചരാചര മംഗള പ്രാര്‍ഥന
ഗര്‍വമാണെങ്കിലതാണു ഞാന്‍ സ്‌നേഹമേ'
എന്നു തന്റെ ഗര്‍വത്തെപ്പോലും അക്കിത്തം സ്‌നേഹമാക്കുന്നു.
'അറിവിന്റെ പര്യായമീപ്രപഞ്ചത്തില്‍
ഒരുവാക്കുമാത്രമതുതാന്‍ വിനയം' എന്ന വിധത്തില്‍ എല്ലാ അര്‍ഥശാസ്ത്രങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും മീതെ എല്ലാമറിഞ്ഞ വിനയത്തിന്റെ ചിരിക്കുന്ന കണ്ണുനീര്‍ പ്രതിഷ്ഠിച്ച കവിയാണ് അക്കിത്തം. സ്വയം പിന്‍വലിച്ച മനസ്സിന് കണ്ണുനീരും ചിരിയും ഒന്നാണ്. 'അസയേ ഇദം ന മമ' എന്ന്, ലൗകികനിഷ്ഠമായതെല്ലാം പ്രപഞ്ചത്തിലെ പൂര്‍ണ ശുദ്ധീകരണശക്തിക്ക് സമര്‍പ്പിച്ച മനസ്സിന്റെ വിനയമാണത്. പഞ്ചഭൂതങ്ങളില്‍ അഗ്‌നി മാത്രമേയുള്ളൂ എല്ലാ മാലിന്യങ്ങളും വിഴുങ്ങിയാലും സ്വയം മലിനമാവാതെ ബാക്കിയാവുന്ന ഒരേയൊരു പരിശുദ്ധി. അതിനാല്‍ വാക്കിനെ അഗ്‌നിശുദ്ധമാക്കുന്നു കവി. ഭാരതീയര്‍ അഗ്‌നിയെ നേടിയത് അരണി കടഞ്ഞു കടഞ്ഞു തപസ്സുചെയ്താണ്.

ഗ്രീക്കു പുരാവൃത്തങ്ങളില്‍ പ്രൊമിത്യൂസ് സ്വര്‍ഗത്തില്‍ നിന്നു മോഷ്ടിച്ചാണ് അഗ്‌നി മനുഷ്യവംശത്തിന് നേടിക്കൊടുത്തത്. ഭാരതീയര്‍ ഒന്നും മോഷ്ടിച്ചെടുത്തതല്ല, പിടിച്ചുപറിച്ചവരുമല്ല. ഭഗീരഥന്‍ സ്വര്‍ഗ ഗംഗയെ നേടാന്‍ തപസ്സുചെയ്തതാണ് നമ്മുടെ പുരാവൃത്തം.
തപസ്സുചെയ്തു നേടിയ അത്രയും എല്ലാവര്‍ക്കുമായി സമര്‍പ്പിച്ച, ''ഒന്നും എന്റേതല്ലെ''ന്നറിഞ്ഞ വിനയപൂര്‍ണമായ ഈ ചിരാര്‍ജിത വിവേകമാണ് അക്കിത്തത്തെ ഋഷികവിയാക്കുന്നത്.

'പരമദുഃഖം' എന്നപേരില്‍ അക്കിത്തത്തിന്റെ ഒരു കവിതയുണ്ട്. 'പരമാനന്ദം' എന്ന പേരില്‍ മറ്റൊരു കവിതയുമുണ്ട്. രണ്ടിന്റെയും ദര്‍ശനം ഒന്നാണ്. ദുഃഖങ്ങളില്‍ നിര്‍ദ്വന്ദ്വമായ മനസ്സിനു മാത്രമേ ദുഃഖവും ദുഃഖകാരണവും ദുഃഖമുക്തിയും ഏകസത്യത്തിലലിഞ്ഞ ത്രിത്വമാണെന്നറിയാനാവൂ. അതിലൊരു ചിരിയുണ്ട്. അത് വ്യാസന്റെ ചിരിയാണ്. പരിപൂര്‍ണപ്രേമത്തിലലിഞ്ഞു നില്‍ക്കുന്ന കൃഷ്ണാവതാര രഹസ്യമറിഞ്ഞ ഭാഗവതഭാവമാണ്. അതിനാല്‍,
'എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ എന്റെയല്ലീമഹാക്ഷേത്രവും മക്കളേ' എന്നു വിനീതനാവുമ്പോഴും കവിക്കറിയാം;
'ഗര്‍ഭഗൃഹത്തിലുണ്ടാശ്രിതവാത്സല്യ-
നിര്‍ഭരനായൊരാ,ളെന്റെയായെന്റെയായ്!'
ഇതൊരു വിശിഷ്ടാദൈ്വതമാണ്. ഞാനും ഈശനും ഒന്നെന്നറിഞ്ഞ സര്‍വ ഭൂതഹൃദയത്വം, വര്‍ഷങ്ങള്‍ക്കുമുമ്പ് നെല്ലുവായ് ധന്വന്തരീക്ഷേത്ര മതിലില്‍ കുറിച്ചിടപ്പെട്ട അക്കിത്തത്തിന്റെ വരികള്‍ തന്നെ സത്യം:
'നാരായണപ്രഭുവല്ലാതില്ലാശ്രയം
നാവുള്ള മാനുഷര്‍ക്കെല്ലാം
നാരായണ പ്രഭുവിന്നുമില്ലാശ്രയം
നാവുള്ള നമ്മളല്ലാതെ'
ശ്രീകാന്ത് കോട്ടക്കല്‍
രാജകുമാരി ദരിദ്രനായ ഇടയഗായകനെ പ്രണയിച്ച കഥപോലെയായിരുന്നു മിംലു സെന്‍ പബന്‍ദാസ് ബാവുലിന്റെ സ്വരംകേട്ടു മോഹിച്ചത്. പാട്ടും പ്രണയവുമായി അവര്‍ പിന്നീട് ബംഗാളിന്റെ ഗ്രാമങ്ങളിലൂടെ അലഞ്ഞു, ബാവുല്‍ മേളകളിലെ സംഗീതത്തിലും ലഹരിയിലും മുങ്ങിനിവര്‍ന്നു, സ്വയം ദരിദ്രരായി... സംഗീതത്താല്‍ സമ്പന്നരായി...

ശാന്തിനികേതനിലേക്കുള്ള യാത്രകള്‍ക്കെല്ലാം എപ്പോഴും ഒരു ഒളിച്ചോട്ടത്തിന്റെ ഛായ ഉണ്ടായിരുന്നു. കൊല്‍ക്കത്തയുടെയും ഹൗറയുടെയും ബഹുവിധ ബഹളങ്ങളില്‍ നിന്നും ആള്‍ക്കൂട്ടത്തിന്റെ അടങ്ങാത്ത അലമാലകളില്‍ നിന്നും കുതറി ഒരു തപോവാടത്തിന്റെ പ്രശാന്തതയിലേക്കുള്ള രക്ഷപ്പെടല്‍. മഴയിലും മഞ്ഞിലും മഞ്ഞപ്പൂക്കള്‍ ചിരിക്കുന്ന വസന്തത്തിലും ചുടുകാറ്റില്‍ സാലവൃക്ഷങ്ങളുടെ ഇലകള്‍ കരിഞ്ഞുപാറുന്ന വേനലിലും ഇവിടെയെത്തിയിട്ടുണ്ട്. ഇണങ്ങിയും ഇഴപിരിഞ്ഞും കിടക്കുന്ന ലളിതമായ വഴികളിലൂടെ നടക്കുമ്പോള്‍ വളവുതിരിഞ്ഞ് പെട്ടെന്ന് അമര്‍ത്യാസെന്‍ മുന്നില്‍ വന്നുവെന്നുവരാം; ബംഗ്ലാ ചാരായത്തിന്റെ മണവുമായി ഒരു സന്താള്‍ വംശജന്‍, ചിത്രകലാ ചര്‍ച്ചകളുമായി ഒരുസംഘം യുവാക്കളും യുവതികളും, ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള ഗവേഷകര്‍, കണ്ഠം നിറയെ പാട്ടും കൈയില്‍ എക്താര(1)യുമായി കാറ്റില്‍ അഴിച്ചുവിട്ട പട്ടംപോലെ ബാവുല്‍ ഗായകര്‍, പലപല പണ്ഡിതര്‍, തത്ത്വചിന്തകര്‍, നര്‍ത്തകര്‍, നട്ടുവര്‍... ദേവകവിയുടെ ഈ അങ്കണത്തില്‍ എല്ലാവരും തുല്യര്‍. എല്ലാറ്റിനും ആധാരമായി രബീന്ദ്രസംഗീതം, പ്രകൃതിയുടെ താളം.
ഇത്തവണ നട്ടുച്ചയ്ക്കാണെത്തിയത്. 'സുബര്‍ണ രേഖ' എന്ന പുസ്തകശാലയില്‍ കവിതയും ഗാനങ്ങളും പരതി നില്‍ക്കവേ, നട്ടുച്ച മുറിച്ചുകടന്ന് അവര്‍ വന്നു. കാവി ജുബ്ബയും പൈജാമയുമണിഞ്ഞ്, വട്ടക്കണ്ണടവെച്ച്, നരച്ച് ചുരുണ്ട മുടിയുള്ള പുരുഷനും അയാളുടെ തോളറ്റം വരെ ഉയരമില്ലാത്ത സ്ത്രീയും. കേട്ട പാട്ടുകള്‍ കെടാതെ ഉള്ളിലുണ്ടായിരുന്നതുകൊണ്ട് ചോദിച്ചു: ''പബന്‍ദാസ് ബാവുലും മിംലുസെന്നുമല്ലേ?'' ചോദ്യംകേട്ട് അവര്‍ മന്ദഹസിച്ചു, ഒന്നമ്പരന്നുകൊണ്ട് പറഞ്ഞു: ''അതെ''. പരിചയ വാക്കുകള്‍ പറഞ്ഞ് പിരിയും മുമ്പ് അവര്‍ വൈകുന്നേരം വീട്ടിലേക്ക് ക്ഷണിച്ചു. പാട്ടുകേട്ട് ഒരു സായാഹ്നം പങ്കിടാന്‍.

ആളുയരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന കാശപ്പുല്ലുകള്‍ക്ക് നടുവിലൂടെ നീണ്ടുപോകുന്ന പൊടിമണ്‍ പാതയുടെ അങ്ങേയറ്റത്തായിരുന്നു ലോഹര്‍ഹാട്ട് ഗ്രാമം. അവിടെ താത്കാലികമായി കെട്ടിയുണ്ടാക്കിയ വീടിന് മുന്നില്‍ അവര്‍ കാത്തുനിന്നിരുന്നു. സാലവൃക്ഷങ്ങള്‍ക്കപ്പുറം സന്ധ്യയുടെ അവസാന വെളിച്ചത്തുള്ളിയും വാര്‍ന്നുപോയി. പുറത്ത് നേരിയ നിലാവിന്റെ തിരിവെട്ടം. വൈദ്യുതി പ്രകാശമില്ലാത്തതുകൊണ്ട്, ദൂരെ മങ്ങിയ വെളിച്ചത്തില്‍ കാശപ്പുല്ലുകള്‍ കാറ്റിലുലയുന്നത് കാണാം. മണ്ണ് മെഴുകിയ നിലത്ത് വിരിച്ചപായയില്‍ ഇരുന്ന് കാപ്പി പകരുമ്പോള്‍ മിംലു പറഞ്ഞു: ''ഞങ്ങള്‍ക്ക് പാട്ടും ജീവിതവും വേറെയല്ല.''

കുലീന കുടുംബാധിപതിയായ അച്ഛന്റെയും അതിശാന്തയായ അമ്മയുടെയും മകളായി ഷില്ലോങ്ങില്‍ ജനിച്ച മിംലു കുട്ടിക്കാലത്തേ കാരണമറിയാത്ത അസ്വസ്ഥതകളാല്‍ ആകുലയായിരുന്നു. തന്റെയുള്ളില്‍പ്പാറുന്നത് മിന്നാമിന്നികളല്ല ഉലയില്‍ നിന്നും തെറിച്ച തീപ്പൊരികളാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍, പതിനെട്ടാം വയസ്സില്‍ ആരോടും പിണങ്ങാതെ അവള്‍ വീട് വിട്ടു. അലഞ്ഞെത്തിയത് സാഹിത്യവും രാഷ്ട്രീയവും സമരങ്ങളും സംഗീതവും നിറഞ്ഞ കൊല്‍ക്കത്തയില്‍. പ്രസിഡന്‍സി കോളേജില്‍ പഠനം തുടങ്ങിയെങ്കിലും പാതിയെത്തും മുമ്പ് ഉപേക്ഷിച്ചു. ക്ഷാമവും വരള്‍ച്ചയും പടര്‍ന്ന ബുദ്ധഗയയിലേക്കു പോയി. ബോധോദയത്തിന്റെ മണ്ണില്‍ മനുഷ്യര്‍ മരിച്ചുവീഴുകയായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അവളും പങ്കാളിയായി.

ബോധ്ഗയയില്‍ നിന്നും ഡല്‍ഹിയിലെത്തിയ മിംലു ഇന്ദ്രപ്രസ്ഥ കോളേജില്‍ ചേര്‍ന്നു. പഠനത്തിനിടെ പരിചയപ്പെട്ട ഒരു ബ്രിട്ടീഷ് പര്യവേഷണ സംഘത്തോടൊപ്പം ചേര്‍ന്നപ്പോള്‍ അവള്‍ക്ക് മുന്നില്‍ ഭൂമിയിലെ അതിരുകള്‍ മാഞ്ഞു. പാകിസ്താന്‍, കാബൂള്‍, ഇറാന്‍, തുര്‍ക്കി വഴി കരിങ്കടല്‍ കടന്ന് ലണ്ടനിലേക്ക് ഒരു ദേശാടനപ്പക്ഷിയെപ്പോലെ അവള്‍ പറന്നു. അല്പകാലം ലണ്ടനില്‍ത്തങ്ങി പാരീസിലേക്ക്. കലയും പാട്ടും കാമവും ഫെമിനിസവും നുരയുന്ന പാരീസ് മിംലുവിനെ അജ്ഞാതമായ അനുഭവതീരങ്ങളിലെത്തിച്ചു.
1970-ല്‍ കൊല്‍ക്കത്തയില്‍ തിരിച്ചെത്തുമ്പോഴേയ്ക്കും നക്‌സല്‍ബാരിയില്‍ നിന്നും ചാരു മജുംദാറിന്റെയും കനുസന്യാലിന്റെയും അസിംചാറ്റര്‍ജിയുടെയും പട പുറപ്പെട്ടിരുന്നു. സ്വപ്നങ്ങളില്‍ ചുകപ്പന്‍ വസന്തം മാത്രം. ആ ആവേശവും പ്രവര്‍ത്തനങ്ങളും മിംലുവിനെ എത്തിച്ചത് പ്രസിഡന്‍സി ജയിലില്‍. അവിടെ അവള്‍ ആദ്യമായി ബാവുല്‍ സംഗീതം കേട്ടു. ചുവരുകള്‍ക്കപ്പുറം ആരോ പാടുന്നു:
''ഓ! ഹരി, പകല്‍ കടന്നുപോയി, സന്ധ്യയായി
നീയെന്നെ കടവിന് മറുകരയെത്തിക്കുക
അവര്‍ പറയുന്നു നീയാണ് എന്റെ കടത്തുകാരന്‍ എന്ന്,
അതുകൊണ്ട് ഞാന്‍ നിന്നെ വിളിക്കുന്നു.
എനിക്കുശേഷം കടവില്‍ വന്നവരെല്ലാം
എന്നെ പിറകിലുപേക്ഷിച്ച് മറുകരയെത്തി.
അവരുടെ കൈയില്‍ കടത്തുകൂലി ഉണ്ടായിരുന്നു:
അവരുടെ സാധന,
അതുകൊണ്ട് അവര്‍ക്ക് കടവ് കടക്കാനായി.
പക്ഷേ, ഞാനോ
ചില്ലിക്കാശില്ലാത്ത കീറിയ തോള്‍ ഭാണ്ഡവുമായി
വലയുന്ന യാചകന്‍.
ദൈവനാമം മാത്രമാണ് എന്റെ കൈവശമുള്ള കടത്തുകൂലി.
ഫക്കീര്‍ ഇപ്പോള്‍ കണ്ണീര്‍ക്കടലില്‍ ഒഴുകുകയാണ്.
പിന്നീട് ഒരു വര്‍ഷത്തെ പരോളില്‍ പലവട്ടം അവള്‍ ഗ്രാമങ്ങളിലും തെരുവുകളിലും ഏതൊക്കെയോ ബാവുല്‍ ഗായകര്‍ പാടുന്നതുകേട്ടു. ആ പാട്ടുകള്‍ തന്റെയുള്ളില്‍ ഉഴറിനടക്കുന്നതുപോലെ അവള്‍ക്കു തോന്നി.

വീണ്ടും പാരീസിലെത്തുമ്പോള്‍ മിംലുവിനെക്കാത്ത് ഒരു കൂട്ടുകാരനുണ്ടായിരുന്നു: ടെറായി. ആ സ്‌നേഹത്തില്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞു: കൃഷ്ണയും ദുനിയയും. പാരീസിന്റെ വഴികളിലൂടെ ജീവിതം അതിവേഗം പാഞ്ഞുപോകുമ്പോഴാണ് ഇന്ത്യയില്‍ നിന്നും ഒരു പാട്ടുസംഘം എത്തുന്നത്. അതില്‍ പബന്‍ദാസ് ബാവുല്‍ എന്ന പയ്യനുമുണ്ടായിരുന്നു. പാരീസിന്റെ രാത്രികളില്‍ നിറഞ്ഞ് അവന്‍ പാടിയപ്പോള്‍ മിംലുവിന്റെ മനസ്സില്‍ ബംഗാളി ഗ്രാമങ്ങളും വയലുകളും മുളങ്കാടുകളും ഏകാന്തമായ പൊടിമണ്‍ വഴികളും പ്രത്യക്ഷമായി. ആ സ്വരത്തില്‍ അവള്‍ മൂര്‍ച്ഛിച്ചുവീണു.

പബന്‍ദാസിനെ മിംലു സ്വീകരിക്കുകയല്ലായിരുന്നു. അവന്റെ ബാവുല്‍ ജീവിതത്തിലേക്ക് അവള്‍ സ്വയം സമര്‍പ്പിക്കുകയായിരുന്നു. താന്‍ ലോകം ചുറ്റുമ്പോഴും ചെഗുവേരയില്‍ ആവേശിച്ച് ജയിലില്‍ കിടക്കുമ്പോഴുമെല്ലാം പബന്‍ദാസ് ദുര്‍ഗാപുരിലെ ദരിദ്രമായ വഴികളിലൂടെ പാട്ടുപാടി അലയുകയായിരുന്നു, ഏതൊരു ബാവുല്‍ ഗായകനെയും പോലെ. വിശക്കുമ്പോള്‍ വയല്‍വരമ്പിലെ മാളത്തില്‍ നിന്നും എലികളെ പിടിച്ച് ചുട്ടുതിന്നു. വെട്ടുകിളികളെ വേവിച്ച് കഴിച്ചു. ബസ്സുകളിലും തീവണ്ടികളിലും അപാരതയുടെയും അന്തര്യാമിയായ ഈശ്വരന്റെയും പാട്ടുകള്‍ പാടി. പട്ടിണി കിടന്ന് ശോഷിച്ച ആ ശരീരത്തില്‍, കണ്ഠം മാത്രം മഴവില്ലുകള്‍ കൊണ്ട് നിറഞ്ഞു.

ഒരു ബാവുല്‍ ഗായകനൊത്ത് ജീവിക്കാന്‍ തീരുമാനിക്കുക എന്നാല്‍ ജീവിതത്തിലെ അവസാനത്തെ ചരട് ബന്ധനവും അറുത്തുകളയുക എന്നാണ്. മേല്‍ക്കൂരകളും മതിലുകളും പൊളിച്ചുകളയുക. മടിശ്ശീലകളും സമ്പാദ്യങ്ങളും ഉപേക്ഷിക്കുക. ആകാശത്തിനു ചുവടെ, അനന്തമായ പാരിടത്തിലൂടെ പാടി അലയുക. അച്ഛന്റെ എതിര്‍പ്പുകള്‍ ഫലിച്ചില്ല. പബന്‍ദാസിന്റെ സ്വരം ഒരു ചുഴലിക്കാറ്റ് പോലെ മിംലുവിന്റെ ചുവടുകളെ പറിച്ചെടുത്തു. പബന്റെ പ്രിയപ്പെട്ട ഖേപി(2)യായി അവള്‍, പാതയിലെ പാട്ടുകാരായി അവര്‍.

ദരിദ്രമായ അലച്ചിലുകളുടെ വര്‍ഷങ്ങളായിരുന്നു പിന്നീടുള്ളവ. ബസ്സിന്റെ മുകളിലും തീവണ്ടിയിലും കാല്‍നടയായും അവര്‍ ലക്ഷ്യമില്ലാതെ അലഞ്ഞു. വഴിയോരത്തെ മരത്തില്‍ക്കെട്ടിയ തുണിത്തൊട്ടിലില്‍ കുഞ്ഞുങ്ങളെ കിടത്തിയുറക്കി മധുകരി(3)ക്കായി വീടുകള്‍ കയറിയിറങ്ങി. ലക്ഷക്കണക്കിന് മനുഷ്യര്‍ വന്നുചേരുന്ന ബാവുല്‍ മേളകളില്‍ച്ചെന്ന് പാടി, ആടി. കെന്ദുളി, നബസാന, അഗ്രോദ്വീപ്, ബോറാല്‍, ദത്താബാബര്‍... പാട്ടുകള്‍ മാത്രം നിറഞ്ഞ പാതകള്‍, പകലുകള്‍, രാവുകള്‍. ജയദേവകവിയുടെ ജന്മസ്ഥലമായ കെന്ദുളിയിലെ അജോയ് നദിയുടെ നിലാവുപരന്ന മണല്‍ത്തിട്ടയില്‍ അവര്‍ ഇണചേര്‍ന്നു കിടന്നു. പാട്ടിനൊപ്പം അതിഗൂഢമായ താന്ത്രികലോകവും സ്വായത്തമായ ബാവുല്‍ ഗുരുക്കന്മാരെക്കണ്ടു: സുബാല്‍ ദാസ്ബാവുല്‍, ബാബ പഗ്‌ല, ഗൗരിമാ, ഹരിഘോഷാന്‍... രതി മുതല്‍ മൃതി വരെയുള്ള ലോകങ്ങള്‍ അവര്‍ തുറന്നിട്ടു. നാഗരികത്വത്തിന്റെ അവസാന ആടയും അഴിഞ്ഞുവീണു. ഷില്ലോങ്ങില്‍ പിറന്ന മിംലു അവരിലൊരാളായി, നാടോടിപ്പാട്ടുകാരിയായി.

പബന്‍ദാസ് പരുക്കനായിരുന്നു. ചെത്തി മിനുക്കാത്ത രത്‌നംപോലെ പലപ്പോഴും അവന്‍ ഉന്മാദിയെപ്പോലെ മറ്റേതോ ലോകങ്ങളിലെത്തും. ഭാഷയ്ക്കും അറിവിനും അപ്പുറത്തായിരുന്നു എഴുത്തും വായനയും അറിയാത്ത അവന്റെ വിചാരങ്ങളും യുക്തികളും. പലപ്പോഴും അവര്‍ പാട്ടുനിര്‍ത്തി കലഹിച്ചു. എന്നാല്‍, പെട്ടെന്ന് പബന്‍ദാസ് പാട്ട് തുടങ്ങുമ്പോള്‍ മിംലു കരഞ്ഞുപോകും. പാടിപ്പാടി പാട്ട് മാത്രമായി പബന്‍ ജ്വലിക്കും; ഒരു മഴത്തുള്ളിപോലെ മിംലുവിന്റെ മൂര്‍ധാവില്‍ പതിക്കും. അപ്പോള്‍ തന്നെ ചുറ്റിനിന്ന ദാരിദ്ര്യം അവള്‍ മറക്കും.
പബന്‍ വീട്ടില്‍ വരുന്നത് അഭിജാതനായ അച്ഛന് ഇഷ്ടമില്ലായിരുന്നു. അവന്റെ പെരുമാറ്റങ്ങള്‍ ഒരു കുലീന കുടുംബത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് പുറത്തായിരുന്നു. പക്ഷേ, പബന്‍ പാടുമ്പോള്‍ വീട് മുഴുവന്‍ വിശ്രാന്തിയിലാവും.

തന്റെ ശബ്ദത്തിന്റെ വില പബന്‍ദാസിന് അറിയില്ലായിരുന്നു. അന്നന്നത്തെ ഭക്ഷണത്തിനും അന്തര്യാമിയെ ഭജിക്കാനുംവേണ്ടി മാത്രമുള്ളതാണ് പാട്ട് എന്നയാള്‍ വിശ്വസിച്ചു. മിംലു പബനെ പാരീസിലേക്കു കൊണ്ടുപോയി. പൊടിപുരണ്ട ഗ്രാമങ്ങളും ലക്ഷ്യമില്ലാത്ത അലച്ചിലുകളും ഇല്ലാതെ അയാള്‍ ആദ്യമൊക്കെ അസ്വസ്ഥനായിരുന്നു. അതു മറക്കാനും പബന് പാട്ട് മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. പാരീസിന്റെ രാത്രികളില്‍ അയാളുടെ പാട്ടുകള്‍ പതിവായി. ആ പാട്ടുകളിലൂടെ ലോകം ബംഗാളിന്റെ ആത്മാവറിഞ്ഞു. പതുക്കെപ്പതുക്കെ പബന്‍ദാസ് ബാവുല്‍ പുതിയൊരു മനുഷ്യനായി പുനര്‍ജനിച്ചു. അപ്പോഴും അയാളുടെ ഉള്ളില്‍ പാതയോരത്തെ പാട്ട് ശേഷിച്ചു.
മിംലു ജീവിതം പറഞ്ഞുതരുമ്പോള്‍ മുഴുവന്‍ പബന്‍ദാസ് മിണ്ടാതിരിക്കുകയായിരുന്നു. ഭാഷയല്ലല്ലോ അയാളുടെ മാര്‍ഗം. പുറത്ത് നിലാവ് പൂര്‍ണമായും പരന്നിരുന്നു. പബന്‍ ചോദിച്ചു: ''നമുക്ക് മുറ്റത്തേക്കിരുന്നാലോ?''

അയാളുടെ ഉള്ളില്‍ പഴയ വഴികളും പരശ്ശതം മേളകളും പുനര്‍ജനിക്കുകയായിരുന്നു. സ്വതന്ത്രനായി പാടി നീന്തിയ രാത്രികളും കുടിച്ചുതീര്‍ത്ത നിലാവുകളും നിറയുകയായിരുന്നു. തിളങ്ങുന്ന പൊതിയില്‍ നിന്നും ഒരുനുള്ള് കഞ്ചാവെടുത്ത് അയാള്‍ ബീഡിയില്‍ നിറച്ചു. പാതിപുക മിംലുവിന് കൊടുത്തു. കഞ്ചാവ് ബാവുല്‍ ഗായകര്‍ക്ക് ഒളിഞ്ഞുവലിക്കേണ്ട ലഹരിയല്ല. 'ബാവുല്‍ ഡ്രഗ്' ആണ്. ആ പുകയില്‍ ഭൂമിയുമായുള്ള അവന്റെ അവസാന ചരടും മുറിയുന്നു. പത്മംപോലെ വിടര്‍ന്ന പൗര്‍ണമിക്കു താഴെയിരുന്ന് പബന്‍ പാടിത്തുടങ്ങി:
''പ്രിയപ്പെട്ട കടത്തുകാരാ,
ഈ നദിയുടെ തുടക്കമോ ഒടുക്കമോ എനിക്ക്
കണ്ടെത്താനാവുന്നില്ല...
ഗൗരാംഗന്റെ(4) ഭംഗിയില്‍ എനിക്ക് ഭ്രാന്ത് പിടിക്കുന്നു,
മരുന്നുകള്‍ എന്നില്‍ ഫലിക്കുന്നില്ല,
വരൂ സുഹൃത്തേ, നമുക്ക് നദിയിലേക്കു പോകാം.''

കാശപ്പുല്ലുകളുെട കാടുകള്‍ കടന്ന് നിലാവിലൂടെ പബന്റെ പാട്ട് പ്രവഹിച്ചു. അത് ആകാശത്തിലും ഭൂമിയിലും നിറഞ്ഞു. മിംലു അടുത്തിരുന്ന് കൈത്താളം കൊട്ടി. ഞങ്ങള്‍ അടുത്തിരിക്കുന്നത് പബന്‍ദാസ് അറിയുന്നേയില്ല, അയാള്‍ സ്വയം പാട്ടായി ഒഴുകുകയാണ്.
ഒരു രാവിന്റെ പാതിയിലധികവും പാടിത്തോര്‍ന്നു. ബാവുല്‍ ഗായകനും ഖേപിയും മന്ദഹസിച്ചുകൊണ്ട് മുന്നിലിരുന്നു. കാറ്റ് പോലും നിലച്ചിരുന്നു. പബനും മിംലുവും അപ്പോള്‍ രണ്ടുപേര്‍ അല്ലായിരുന്നു. ഒന്നായിരുന്നു. പാട്ടിന്റെ പട്ടുചരടില്‍ കോര്‍ത്ത മാലപോലെ.
നിലാവ് ചാഞ്ഞുതുടങ്ങിയപ്പോള്‍ പബന്‍ ഞങ്ങള്‍ക്കുവേണ്ടി ഒരു പാട്ട് കൂടി പാടി. അതില്‍ രണ്ടു ലോകങ്ങളില്‍ നിന്നു വന്ന് അതി വിചിത്രമായി യോജിച്ച അവരുടെ ജീവിതം മുഴുവനുമുണ്ടായിരുന്നു.
അദൃശ്യനായ ശക്തിയുടെ കൈയിലെ
പാവകളാണ് നമ്മള്‍,
കാണാത്ത ചരടുകള്‍ കൊണ്ട് അവന്‍ നമ്മെ കൂട്ടിച്ചേര്‍ക്കുന്നു,
അവന്‍ ചരടനക്കുമ്പോള്‍,
നാം മൃതിയില്‍ നിന്നും ഉയിര്‍ത്തെഴുനേല്‍ക്കുന്നു,
ഒന്നിച്ച് നൃത്തം ചെയ്യുന്നു,
അവന്റെ സന്തോഷത്തിനുവേണ്ടി.


(1). ബാവുല്‍ ഗായകര്‍ ഉപയോഗിക്കുന്ന ഒറ്റത്തന്ത്രിയുള്ള സംഗീതോപകരണം
(2). ബാവുല്‍ ഗായകന്റെ ഇണ. ഗായകന്‍ ഖേപ എന്നറിയപ്പെടുന്നു
(3). അന്നന്നത്തെ ആഹാരത്തിനുവേണ്ടിയുള്ളവ പാടിയലഞ്ഞ് ഭിക്ഷാടനത്തിലൂടെ ശേഖരിക്കുന്ന സമ്പ്രദായം
(4). ചൈതന്യ മഹാപ്രഭു
                                                                             മാതൃഭൂമി വാരാന്തപ്പതിപ്പില്‍ നിന്നു്... 

2012, ജൂൺ 14, വ്യാഴാഴ്‌ച

ngugiwathiongo.org കൂടുതല്‍ അറിയാന്‍http://ngugiwathiongo.org/

‘Decolonising the Mind’ by Ngugi wa Thiong’o


Ngugi wa Thiong’o successfully wrote in English but eventually turned to writing in Gikuyu, his mother tongue. He wants other writers to follow his example. ‘Decolonising the Mind’ is both an explanation of how he eventually decided to write in Gikuyu, as well as an encouragement for African writers to write in their native languages.
Ngugi stresses an important insight: Africans relate to their mother tongues in a very different way than they would use these foreign imposed languages. Speaking and writing in the language of colonizers make Africans think foreign. Only in their native tongues will a truly African experience in communication transpire.
Ngugi feels that there is a dire need to create and popularize a body of literature that speaks of the true African reality. This should be from the perspective of Africa, and not some colonizer’s interpretation of the African experience. With and for this endeavor, a true local language plays a crucial role in synthesizing the African experience. This is for the single most logical reason that local experience, as told through oral tradition, has been handed down through the generations, and preserved in their original form, through the existence of a local language. The songs, stories, rituals, and mores of Africa that are mostly oral in nature exist in the local languages.
‘Decolonising the Mind’ is a political treatise with its many rants against colonialism and imperialism. For the author, the reverting back to local language use is the best way to rectify the evils and ills of adverse colonial influence. To say that Ngugi’s book is rife with ideology is an understatement. For him, Africa today is caught between two opposing forces: the colonial and the traditionalist.
Here lies the crux of Ngugi’s thesis. Since African literature is mostly oral in the form of stories, riddles, proverbs, fables, etc., Ngugi stresses the importance of oral literature. For him, it is through the oral transfer of these thoughts and ideas that a truly indigenous African culture can be preserved. African literature is inescapably the sum total of all those oral traditions handed down from one generation to another, bequeathing the truly African lessons and thoughts. African literature in its pristine and unadulterated form is African culture.
Image
Via Assata Shakur Forums


decolonising the mind ‘Decolonising the Mind’ by Ngugi wa Thiongo

ഗൂഗീ വാ തീയോംഗ





ങ്ങ്ഗോഗെ വാ തിയോങ്ങോ(ജനനം: ജനുവരി 5, 1938) കെനിയൻ സ്വദേശിയായ ഒരു എഴുത്തുകാരനാണ്. ആദ്യകാലങ്ങളിൽ ഇംഗ്ലീഷിലും ഇപ്പോൾ കെനിയൻ ഭാഷയായ ഗികുയുവിലുമാണ് ഇദ്ദേഹം തന്റെ രചനകൾ നടത്തിയിരുന്നത്. നോവലുകൾ, നാടകങ്ങൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ, പണ്ഡിതരചനകൾ, സാഹിത്യവിമർശനങ്ങൾ, ബാലസാഹിത്യ കൃതികൾ എന്നിങ്ങനെ വിവിധ സാഹിത്യരൂപങ്ങളിൽ അദ്ദേഹം എഴുതാറുണ്ട്.
സാഹിത്യത്തിനുള്ള നോബെൽ സമ്മാനത്തിന് അർഹനായവരിൽ ഒരു പ്രധാനപ്പെട്ട ആഫ്രിക്കൻ സാഹിത്യകാരനായാണ് ങ്ങ്ഗോഗെ കണക്കാക്കപ്പെടുന്നത്.

രചനകൾ

  • ദി ബ്ലാക്ക് ഹെർമിറ്റ് (കറുത്ത സന്ന്യാസി), 1963 (നാടകം)
  • വീപ്പ് നോട്ട് ചൈൽഡ് (കരയരുത് കുഞ്ഞേ), 
  • ദി റിവർ ബിറ്റ്വീൻ (ഇടയിലെ നദി), ഹൈനെമാൻ 1965,
  • എ ഗ്രെയ്ൻ ഓഫ് വീറ്റ് (ഒരു മണി ഗോതമ്പ്‌), 1967 
  • ദിസ് റ്റൈം റ്റുമോറോ(നാളെ ഈ സമയത്ത്‌)(മൂന്ന് നാടകങ്ങൾ - ദിസ് റ്റൈം റ്റുമോറോ, ദി റീൽസ്, ദി വൂണ്ട് ഇൻ ദ ഹാർട്ട്) 
  • Homecoming: Essays on African and Caribbean Literature, Culture, and Politics, ഹൈനെമാൻ 1972, 
  • ഏ മിറ്റിങ്ങ് ഇൻ ദി ഡാർക്ക് (ഇരുട്ടിലൊരു സമാഗമം) (1974)
  • സീക്രട്ട് ലൈവ്സ്, ആന്റ് അദർ സ്റ്റോറീസ് (രഹസ്യ ജീവിതങ്ങളൂം മറ്റ് കഥകളും), 1976, ഹൈനെമാൻ 1992 
  • ദി ട്രയൽ ഒഫ് ദേദൻ കിമതി(ദേദൻ കിമതിയുടെ വിചാരണ) (നാടകം), 1976
  •  African Publishing Group,  (മിസിർ ഗിതേ മുഗോയും ഞാകയും ആയി ചേർന്ന്)
  • ങാഹിക ന്‌ദീന്ദ: ഇത്താക്കോ റിയ ങെരെകനോ (എനിക്ക് വേണ്ടപ്പോൾ ഞാൻ വിവാഹം കഴിക്കും), 1977 (നാടകം;ങ്ഗോഗെ വാ മിരീയോട് ചേർന്ന്i), ഹൈനെമാൻ ഏജുക്കേഷണൽ ബുക്സ് (1980)
  • ദ പെറ്റൽസ് ഒഫ് ബ്ലഡ് (രക്തത്തിന്റെ ഇതളുകൾ‌‌‌) (1977) പെൻഗ്വിൻ
  • കൽത്താനി മുത്തരബാ ഇനി (കുരിശിലെ ചെകുത്താൻ), 1980
  • റൈറ്റേഴ്സ് ഇൻ പൊളിറ്റിക്സ്: എസേയ്സ് (എഴുത്തുകാർ രാഷ്ട്രീയത്തിൽ: ലേഖനങ്ങൾ),
  • എജ്യൂക്കേഷൻ ഫൊർ അ നാഷണൽ കൾചർ (വിദ്യാഭ്യാസം ദേശീയ സംസ്കാരത്തിന്‌‌) 1981
  • Detained: A Writer's Prison Diary, 1981
  • Devil on the Cross (English translation of Caitaani mutharaba-Ini), ഹൈനെമാൻ, 1982,
  • Barrel of a Pen: Resistance to Repression in Neo-Colonial Kenya, 1983
  • Decolonising the Mind: The Politics of Language in African Literature, 1986
  • Mother, Sing For Me, 1986
  • Writing against Neo-Colonialism, 1986
  • Njamba Nene and the Flying Bus (Njamba Nene na Mbaathi i Mathagu), 1986 (children's book)
  • Matigari ma Njiruungi, 1986
  • Njamba Nene and the Cruel Chief (Njamba Nene na Chibu King'ang'i), 1988 (children's book)
  • Matigari, (translated into English by Wangui wa Goro), Heinemann 1989, Africa World Press 1994,
  • Njamba Nene's Pistol (Bathitoora ya Njamba Nene), (children's book), 1990, Africa World Press, 
  • Moving the Centre: The Struggle for Cultural Freedom, Heinemann, 1993,
  • Penpoints, Gunpoints and Dreams: The Performance of Literature and Power in Post-Colonial Africa, (The Clarendon Lectures in English Literature 1996), Oxford University Press, 1998. 
  • Mũrogi wa Kagogo (Wizard of the Crow), 2004, East African Educational Publishers, 
  • Wizard of the Crow, 2006, Secker,
  • Something Torn and New: An African Renaissance, Basic Civitas Books, 2009,
  • Dreams in a Time of War: a Childhood Memoir, Harvill Secker,
Decolonising the Mind

by
Ngũgĩ wa Thiong'o

To purchase Decolonising the Mind


Title: Decolonising the Mind
Author: Ngũgĩ wa Thiong'o
Genre: Non-fiction
Written: 1986
Length: 113 pages
Availability: Decolonising the Mind - US

Decolonising the Mind - UK

Decolonising the Mind - Canada

Decolonising the Mind - India

Décoloniser l'esprit - France
  • The Politics of Language in African Literature
  • The essays collected in this volume were previously presented and published elsewhere

- Return to top of the page -


Our Assessment:

B : important arguments, fairly well presented, but too ideologically coloured
See our review for fuller assessment.



Review Summaries
Source Rating Date Reviewer
New Statesman . 8/8/1986 Adewale Maja-Pearce
TLS . 8/5/1987 Chinweizu


  From the Reviews:
  • "Ngugi's presentation of the case suffers from a romaticiziation of the peasantry. It is as if African culture is an exclusively peasant affair. (...) This misleading bit of Marxist hagiography aside, Ngugi's book remains invaluable as an African intellectuals account of his withdrawal from the Eurocentric culture of the neo-colonial state in which he was nurtured." - Chinweizu, Times Literary Supplement

Please note that these ratings solely represent the complete review's biased interpretation and subjective opinion of the actual reviews and do not claim to accurately reflect or represent the views of the reviewers. Similarly the illustrative quotes chosen here are merely those the complete review subjectively believes represent the tenor and judgment of the review as a whole. We acknowledge (and remind and warn you) that they may, in fact, be entirely unrepresentative of the actual reviews by any other measure.

- Return to top of the page -


The complete review's Review:
       Ngugi wa Thiong'o famously began his writing career writing in English (publishing under the name "James Ngugi"). He had considerable success, but eventually turned to writing in his mother tongue, Gikuyu (though he did translate and publish these later works in English too). Ngugi is among a handful of authors who have written successfully in more than one language -- Samuel Beckett and Vladimir Nabokov are among the few others -- but his reasons for doing so differ somewhat from those of other bilingual authors. Decolonising the Mind is both an explanation of how he came to write in Gikuyu, as well as an exhortation for African writers to embrace their native tongues in their art.
       The foreign languages most African authors write in are the languages of the imperialists -- English, French, and Portuguese -- that were relatively recently imposed on them. (Ngugi doesn't consider Arabic in the same light, nor Swahili.) Ngugi makes a good case for the obvious point: that the relation of Africans to those imposed languages is a very different one from that which the same Africans have to the native languages they speak at home. Speaking and writing in the language of the colonisers will naturally be different than in the language one speaks while at play or with one's family. In addition, the language of the coloniser is often a truly foreign one: segments of society understand it badly, if at all, and so certain audiences can not be reached by works in these imposed languages. (The validity of some of these points has, however, diminished over the past decades, as literacy has spread and French, Portuguese, and especially English have established themselves as linguae francae across much of the continent.)
       Ngugi rightly complains that an educational focus that embraced essentially only foreign works (not only foreign in language, but also in culture) was destructive:
Thus language and literature were taking us further and further from ourselves to other selves, from our world to other worlds.
       Clearly there was (and probably still is) a need to create a literature that conveyed the true African experience -- from the perspective of the local, not the visitor or outsider. The local language is an integral part of conveying that experience, often because much of local tradition has been preserved in that language -- for example, in the songs and stories that have been passed down (the oral tradition -- orature -- that Ngugi values so highly).
       In the second chapter of this book, "The Language of African Theatre", Ngugi describes his experiences at the Kamiriithu Community Education and Culture Centre, and the efforts to stage drama there -- in Gikuyu. Ngugi convincingly shows the benefits of working in the local language, and within local traditions, as the entire community works together to create and shape a play.
       Ngugi's basic arguments are largely convincing, and his personal experiences, related to explain how he learned and changed his views, make the entire book an interesting read. Occasionally he does go overboard: in the end he maintains that it is:
manifestly absurd to talk of African poetry in English, French or Portuguese. Afro-European poetry, yes; but not to be confused with African poetry which is the poetry composed by Africans in African languages.
       For new generations the language of the former imperialists has also become something different. Admittedly, too often it is the Westernized worldview found in music, television, and film -- but then the French complain about a similar cultural imperialism too. Ngugi is right to say that it is important to reach an audience in the language of its heritage, but one of the difficulties with that is that it is financially difficult to publish in local languages in Africa. The state of publishing is deplorable through much of the continent, and writers are drawn to English and French also because the audiences (and publishers) they want to reach are often Western ones.
       We at the complete review are always terribly disappointed by how difficult it is to find any books by African authors originally written in an African language. There are a few, but they are very few. (Similarly, it is very difficult to find books originally written in Hindi or other Indian languages, while there are dozens of "Indian" authors who write in English.) Ngugi is to be lauded for his efforts in this area, and for his willingness to stand up for what he believes. Would that more followed his example.
       Among the problems with Decolonising the Mind is its political and ideological slant. He writes of "two mutually opposed forces in Africa today: an imperialist tradition on one hand, and a resistance tradition on the other." Imperialism for him continues after the colonial period: it is "the rule of consolidated finance capital". Ngugi's worldview here is still profoundly Marxist, and one has to question how useful this simple division -- imperialism versus resistance -- is at the beginning of the 21st century. (Curiously he chooses to see the class struggle as universal, never considering that it too might be an imperialist fiction imposed on Africa despite not fitting African tradition, culture, or history.)
       The book also focusses on art-with-a-purpose: be it pedagogic or political or helping preserve traditions or forge identities, all the literature he considers serves a purpose. The simple beauty of art isn't at issue for him -- in part, no doubt, because he does not want to admit that politically incorrect art (of any stripe or colour -- even art with say a blatantly imperialist message) might still have some value.
       Decolonising the Mind is an interesting, if occasionally too heated (and too simplistic) work. It addresses significant issues, and Ngugi's presentation is consistently engaging. Though aspects are already dated, it can still serve as the basis for fruitful discussion of a subject that continues to be of interest.

2012, ജൂൺ 12, ചൊവ്വാഴ്ച

പി.എസ്. രാകേഷ്
'And, when you want something, all the universe conspires in helping you to achieve it.' പൗലോ കൊയ്‌ലോ (ആല്‍ക്കെമിസ്റ്റ്)

1947 ആഗസ്റ്റ് 24. ലോകമെങ്ങും വിശുദ്ധ ബര്‍ത്തലോമിയന്‍ ദിനമാചരിക്കുന്ന അന്ന് ബ്രസീലിലെ റിയോ ഡി ജനീറിയോയില്‍ ഒരു കുഞ്ഞ് പിറന്നു. പ്രസവത്തിലെ സങ്കീര്‍ണതകള്‍ കാരണം ചവണ കൊണ്ട് ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തെടുക്കേണ്ടിവന്ന ആ കുഞ്ഞിന് ഏറെ സമയം കഴിഞ്ഞാണ് ബോധം വന്നത്. കുഞ്ഞിക്കണ്ണുകള്‍ തുറന്ന് നേരിയ ശബ്ദത്തില്‍ ചുണ്ടുപിളര്‍ത്തി കരയാന്‍ തുടങ്ങിയ അവനെ ആസ്​പത്രിമുറിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ 'മരിച്ചുകൊണ്ട് ജനിച്ച കുട്ടി'യെന്നു കൊഞ്ചിച്ചുവിളിച്ചു. വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ ജീവിതത്തില്‍ ആദ്യമായി നേരിടേണ്ടിവന്ന വെല്ലുവിളിയായിരുന്നു ജനനവേളയിലെ ആ മരണവുമായുള്ള മുഖാമുഖം.

ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ജീവിക്കുന്ന നോവലിസ്റ്റ് എന്ന സ്വപ്‌നതുല്യമായ പദവിയിലെത്തുന്നതുവരെ 'ദി ആല്‍ക്കെമിസ്റ്റി'ന്റെയും 'ദി പില്‍ഗ്രിമേജി'ന്റെയും എഴുത്തുകാരന് ജീവിതം മുന്നില്‍ തീര്‍ത്ത ഒട്ടേറെ പ്രതിബന്ധങ്ങളെ മറികടക്കേണ്ടിവന്നിട്ടുണ്ട്. താന്തോന്നിയായി വളര്‍ന്ന കുട്ടിക്കാലം, കൗമാരത്തില്‍ തന്നെ മൂന്നുതവണയുണ്ടായ ചിത്തരോഗാസ്​പത്രിവാസം, മയക്കുമരുന്നിലും അധോലോകത്തിലും സാത്താന്‍ ആരാധനയിലൂടെയും ഉണര്‍ച്ച നേടിയ യുവത്വം, ബ്രസീലിലെ പട്ടാളഭരണകൂടം പലസമയങ്ങളിലായി സമ്മാനിച്ച ശാരീരികപീഡനം... നല്ലതൊന്നും ഓര്‍ക്കാനില്ലാത്ത എത്രയോ വര്‍ഷങ്ങളുടെ ദുരിതകാലം കടന്ന് ഒരുദിവസം എഴുത്തിന്റെ വഴിയിലൂടെ പുനര്‍ജനി േനടുകയായിരുന്നു പൗലോ കൊയ്‌ലോ. ഇതിനിടയില്‍ പത്രപ്രവര്‍ത്തകന്‍, റോക്ക് ഗാനരചയിതാവ്, നടന്‍, നാടകകൃത്ത്, ടെലിവിഷന്‍ പ്രൊഡ്യൂസര്‍ തുടങ്ങി ഒട്ടേറെ വേഷങ്ങള്‍ കെട്ടിയാടുകയും ചെയ്തു കൊയ്‌ലോ.

റിയോ ഡി ജനീറിയോയിലെ ക്രിസ്ത്യന്‍ പാതിരിമാര്‍ നടത്തുന്ന സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ എഴുത്തുകാരനാകണമെന്നതായിരുന്നു പൗലോ കൊയ്‌ലോയുടെ മോഹം. പിതാവ് എഞ്ചിനീയറായിരുന്ന പെദ്രോ ക്വീമ കൊയ്‌ലോ ഡിസൂസ. മാതാവ് ലൈജിയ. സ്ഥിരവരുമാനമുള്ള എന്തെങ്കിലും തൊഴില്‍ നേടുന്നതിനു പകരം മകന്‍ എഴുത്തിന്റെ അനിശ്ചിതത്വം നിറഞ്ഞ വഴി തിരഞ്ഞെടുക്കുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തു. അതൊന്നും വകവെക്കാതെ എഴുത്തുകാരനാകാന്‍ തന്നെ കൊയ്‌ലോ മനസുകൊണ്ടുറപ്പിച്ചു. 'സാഹിത്യകാരനെന്നാല്‍ കണ്ണട ധരിക്കണമെന്നും മുടി ഒരിക്കലും ചീകിവെക്കരുതെന്നുമായിരുന്നു എന്റെ ധാരണ' കുട്ടിക്കാലത്തെക്കുറിച്ച് കൊയ്‌ലോ പിന്നീട് ഇങ്ങനെ എഴുതി. സ്വതവേ അന്തര്‍മുഖനായ മകന്‍ പറഞ്ഞത് അനുസരിക്കുക കൂടി ചെയ്യില്ലെന്നു കണ്ടതോടെ മാതാപിതാക്കള്‍ ഡോക്ടര്‍മാരുടെ സഹായം തേടി. അങ്ങനെ 16ാം വയസില്‍ കൊയ്‌ലോ മാനസികാരോഗ്യകേന്ദ്രത്തില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. തുടര്‍ന്ന് നാലുവര്‍ഷം താമസം അവിടെത്തന്നെ. ഇതിനിടയില്‍ മൂന്നു തവണ അവിടെനിന്നു ചാടിപ്പോയെങ്കിലും എല്ലാപ്രാവശ്യവും മാതാപിതാക്കള്‍ എവിടെനിന്നൊക്കെയോ തേടിപ്പിടിച്ച് വീണ്ടും ആസ്​പത്രിയിലെത്തിച്ചു.

ഒടുവില്‍ അച്ഛനോടും അമ്മയോടും രാജിയായ പൗലോ കൊയ്‌ലോ എഴുത്തുമോഹമുപേക്ഷിച്ച് നിയമപഠനത്തിനുചേര്‍ന്നു. ഒരുവര്‍ഷം തികയുന്നതിനുമുമ്പേ പഠനമുപേക്ഷിച്ച് വീണ്ടും സ്‌കൂളില്‍ നിന്നു പുറത്തുചാടി. ഹിപ്പികളോടൊപ്പം ചേര്‍ന്നുള്ള അരാജകജീവിതമായിരുന്നു പിന്നീടുള്ള കുറേ വര്‍ഷങ്ങള്‍. തെക്കേ അമേരിക്ക, വടക്കന്‍ ആഫ്രിക്ക, മെക്‌സിക്കോ, യൂറോപ്പ്, ഊരും പേരുമറിയാത്ത ഏതൊക്കെയോ സംഘങ്ങളുടെ കൂടെ ദേശങ്ങളെങ്ങുമലഞ്ഞു. മയക്കുമരുന്ന് സംസ്‌കാരം യുവാക്കള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച അറുപതുകളായിരുന്നു കാലം. ലഹരിയുടെ ചതുപ്പില്‍ ഒരു മുതലയെപോലെ മുങ്ങിക്കിടന്ന് പൗലോ കൊയ്‌ലോ ജീവിതം ആസ്വദിച്ചു, ദിവസങ്ങളും മാസങ്ങളും നീങ്ങുന്നതും ലോകം തന്നെ മാറുന്നതുമറിയാതെ.

ഒരുദിവസം എല്ലാകൂട്ടുകെട്ടുകളുപേക്ഷിച്ച് പൗലോ കൊയ്‌ലോ നാട്ടിലേക്ക് മടങ്ങി. ബ്രസീലില്‍ തിരിച്ചെത്തിയശേഷം
അക്കാലത്തെ പ്രശസ്ത റോക്ക് ഗായകരായ എലിസ് റെജിന, റീത്ത ലീ, റൗള്‍ സെക്‌സാസ് എന്നിവര്‍ക്കു വേണ്ടി പാട്ടുകളെഴുതാന്‍ തുടങ്ങി. സാത്താന്‍ ആരാധനയുടെയും ഒക്കള്‍ട്ടിസത്തിന്റെയും ആരാധകനായ റൗളിനുവേണ്ടി അത്തരം ആശയങ്ങളുള്ള പാട്ടുകളായിരുന്നു കൊയ്‌ലോ എഴുതിക്കൊടുത്തത്. ഏറെ താമസിച്ചില്ല, കൊയ്‌ലോയും ഒരു സാത്താന്‍ വിശ്വാസിയായി.

തീവ്ര ഇടതുനിലപാടുകള്‍ പ്രചരിപ്പിക്കുന്ന പൗലോകൊയ്‌ലോയുടെ വരികള്‍ അപകടകരമാണെന്നു കണ്ടെത്തിയ ബ്രസീലിലെ പട്ടാള ഭരണകൂടം 1974ല്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. കസ്റ്റഡിയില്‍ കൊടിയ പീഡനങ്ങളും നേരിേടണ്ടിവന്നു. ഒരാഴ്ചയ്ക്കുശേഷം മോചിതനായ അദ്ദേഹം പത്രപ്രവര്‍ത്തനത്തിലാണ് പിന്നീട് ഭാഗ്യം പരീക്ഷിച്ചത്. അതു മടുത്തപ്പോള്‍ നടനായും നാടകസംവിധായകനായും പ്രവര്‍ത്തിച്ചു. 1974ല്‍ 'ദി മാനിഫെസ്റ്റ് ഓഫ് ക്രിഗ്ഹ' എന്ന പേരില്‍ ആദ്യപുസ്തകം എഴുതിയെങ്കിലും അതു തീരെ ശ്രദ്ധിക്കപ്പെട്ടില്ല.
ഒന്നിലും മനസുറയ്ക്കാത്ത അവസ്ഥ അലട്ടിയപ്പോള്‍ നടത്തിയ ഒരു തീര്‍ഥയാത്ര പൗലോ കൊയ്‌ലോയുടെ ജീവിതം മാറ്റിമറിച്ചു. 1986ലായിരുന്നു അത്. ബ്രസീലില്‍ നിന്ന് സ്‌പെയിനിലെ സെന്റ് ജെയിംസ് ദേവാലയം വരെ അഞ്ഞൂറു മൈല്‍ ദൂരമുള്ള കാല്‍നടയാത്ര. 'ആന്തരികശാന്തി തേടി അവനവനിലേക്കു തന്നെയുള്ള ഒരു യാത്രയായിരുന്നു അതെന്ന്' കൊയ്‌ലോ പിന്നീട് വിശേഷിപ്പിച്ചു.

യാത്ര കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ മറ്റെല്ലാ ജോലികളുപേക്ഷിച്ച് എഴുത്തില്‍ മുഴുവന്‍സമയം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൊയ്‌ലോ തീരുമാനമെടുത്തു. ആ വര്‍ഷം തന്നെ 'പില്‍ഗ്രിമേജ്' എന്ന പുസ്തകമെഴുതി. 1988ലാണ് 'ആല്‍ക്കെമിസ്റ്റി'ന്റെ പിറവി. നിധി തേടി യാത്ര പുറപ്പെടുന്ന സാന്റിയാഗോ എന്ന ഇടയച്ചെറുക്കന്റെ കഥയാണ് പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതപ്പെട്ട ആ നോവല്‍ പറഞ്ഞത്. സ്വന്തം ജീവിതം മാറ്റിമറിക്കാന്‍ ഒരാള്‍ സ്വയം വിചാരിച്ചാല്‍ മാത്രം മതിയെന്ന വലിയ സന്ദേശമായിരുന്നു 'ആല്‍ക്കെമിസ്റ്റ്' പറഞ്ഞുവച്ചത്. ബ്രസീലിലെ ഒരു ചെറുകിട പ്രസാധകസ്ഥാപനം പ്രസിദ്ധീകരിച്ച പുസ്തകം ആകെ 900 കോപ്പികളേ അച്ചടിച്ചുള്ളു. അതുതന്നെ വിറ്റുപോകുന്നില്ലെന്നു കണ്ടതോടെ രണ്ടാം പതിപ്പിനുള്ള സാധ്യതകളും മങ്ങി. നിരാശനാകാതെ 'ബ്രിദ' എന്ന പേരിലുള്ള അടുത്ത നോവലിന്റെ പണി തുടങ്ങി കൊയ്‌ലോ. ഇതിനിടയില്‍ ആരൊക്കെയോ 'ആല്‍ക്കെമിസ്റ്റ്' വായിക്കുന്നുണ്ടായിരുന്നു. വായിച്ചവര്‍ പറയുന്ന നല്ല വാക്കുകള്‍ കേട്ടു മറ്റുള്ളവരും ആ പുസ്തകം തിരഞ്ഞുപിടിച്ചു. രാജ്യങ്ങളുടെ അതിര്‍ത്തി ഭേദിച്ച്, ഭാഷകളുടെ വ്യത്യാസം മറികടന്ന് ലോകം മുഴുവന്‍ 'ആല്‍ക്കെമിസ്റ്റി'നെ വായിക്കാന്‍ തുടങ്ങിയത് വളരെപ്പെട്ടെന്നായിരുന്നു. പുസ്തകത്തിന്റെ അറുപത്തഞ്ച് ദശലക്ഷം കോപ്പികള്‍ ഇതുവരെയായി വിറ്റഴിഞ്ഞിട്ടുണ്ട്. ലോകചരിത്രത്തില്‍ ഇത്രയികം വിറ്റഴിഞ്ഞ മറ്റൊരു പുസ്തകമില്ല. മലയാളമടക്കമുള്ള എഴുപത്തൊന്ന് ഭാഷകളിലേക്ക് പുസ്തകം മൊഴിമാറ്റം ചെയ്യപ്പെട്ടു. രചയിതാവ് ജീവിച്ചിരിക്കുമ്പോള്‍ ഏറ്റവുമധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകം എന്ന ഗിന്നസ് ബുക്ക് റെക്കോഡും ആല്‍ക്കെമിസ്റ്റ് നേടി.

ആല്‍ക്കെമിസ്റ്റിനുശേഷം രണ്ടു വര്‍ഷത്തിലൊരിക്കല്‍ കൊയ്‌ലോ നോവലുകള്‍ എഴുതിക്കൊണ്ടേയിരുന്നു.
'ബൈ ദി റിവര്‍ പിയദ്ര ഐ സാറ്റ് ഡൗണ്‍ ആന്‍ഡ് വെപ്റ്റ്്', 'ദി ഫിഫ്ത്ത് മൗണ്ടന്‍', 'വെറോണിക്ക ഡിസൈഡ്‌സ് ടു ഡൈ', 'ഇലവന്‍ മിനുട്ട്‌സ്'... എഴുതുന്ന നോവലുകളെല്ലാം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ചതോടെ പൗലോ കൊയ്‌ലോയ്ക്ക് താരപരിവേഷം കൈവന്നു.

പൗലോ കൊയ്‌ലോയുടെ മുപ്പത് പുസ്തകങ്ങള്‍ ഇതുവരെയായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ 'ദി പില്‍ഗ്രിമേജ്', 'ദി വാല്‍കൈറീസ്', 'അലിഫ്' എന്നി ആത്മകഥാപരമായ രചനകളാണ്. ബാക്കിയുള്ളവയില്‍ ഭൂരിഭാഗവും സ്വന്തം ജീവിതാനുഭവങ്ങളില്‍ അധിഷ്ഠിതമായ നോവലുകള്‍. 'മക്തൂബ്', 'ദി മാന്വല്‍ ഓഫ് ദി വാരിയര്‍ ഓഫ് ലൈറ്റ്' എന്നിവ പല കാലങ്ങളിലായി കൊയ്‌ലോ എഴുതിയ ലേഖനങ്ങളുടെ സമാഹരങ്ങളാണ്. 150 രാജ്യങ്ങളിലായി കൊയ്‌ലോയുടെ പുസ്തകങ്ങളുടെ പത്തു കോടി കോപ്പികളെങ്കിലും വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതിന്റെ രണ്ടിരട്ടിയോളം വരും പുസ്തകങ്ങളുടെ വ്യാജപകര്‍പ്പുകളുടെ വില്‍പന. ലോകത്തെ ഏതു പുസ്തകത്തെരുവില്‍ ചെന്നാലും പൗലോകൊയ്‌ലോ നോവലുകളുടെ വ്യാജപകര്‍പ്പുകള്‍ യഥേഷ്ടം ലഭിക്കും. പൗലോ കൊയ്‌ലോ തന്നെ വ്യാജപകര്‍പ്പുകളെ പ്രോത്സാഹിപ്പിക്കാറുണ്ട് എന്നതാണ് രസകരമായ വസ്തുത. പുതിയ പുസ്തകങ്ങള്‍ ഇറങ്ങുമ്പോള്‍ അതിന്റെ 'പൈറേറ്റഡ് എഡിഷന്‍' വിപണിയിലെത്തുന്നത് ഒറിജിനലിന്റെ വില്‍പനയെ സഹായിക്കുമെന്ന് കൊയ്‌ലോ വാദിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് റഷ്യന്‍ ഭാഷയില്‍ തന്റെ നോവലുകള്‍ക്കുള്ള വന്‍സ്വീകാര്യതയാണ്. കൊയ്‌ലോയുടെ പുസ്തകങ്ങള്‍ റഷ്യയില്‍ ഇറങ്ങുന്നതിനുമുമ്പ് തന്നെ വ്യാജപകര്‍പ്പുകള്‍ റഷ്യന്‍സൈറ്റുകളില്‍ ലഭ്യമായിരുന്നു. ഒറിജിനല്‍ പുസ്തകം ഇറങ്ങിയപ്പോള്‍ ആരും വായിക്കാനുണ്ടായിരുന്നില്ല. ആദ്യമാസം മൂവായിരം കോപ്പികള്‍ മാത്രമേ അവിടെ വിറ്റുപോയുള്ളൂ. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ വില്‍പന കുത്തനെ കൂടി. ഒരു വര്‍ഷം കൊണ്ട് പത്തുലക്ഷം പുസ്തകങ്ങള്‍ റഷ്യയില്‍ ചെലവായി. ഇതിനുകാരണം 'പൈറേറ്റഡ് എഡിഷന്‍' സമ്മാനിച്ച സ്വീകാര്യതയാണെന്ന് കൊയ്‌ലോ പറയുന്നു. വ്യാജപകര്‍പ്പുകള്‍ യഥാര്‍ഥപുസ്തകത്തിനുളള പരസ്യമാണെന്നും പുസ്തകം നല്ലതാണെങ്കില്‍ ആളുകള്‍ ഒറിജിനല്‍ തന്നെ തേടിവരുമെന്നുമാണ് കൊയ്‌ലോയുടെ നിലപാട്. വ്യാജന്‍മാരെ പ്രോത്സാഹിപ്പിക്കുന്ന ഈ നയത്തെച്ചൊല്ലി പല വന്‍കിടപ്രസാധകരും പൗലോ കൊയ്‌ലൊയോടു കലഹിച്ചിട്ടുണ്ട്. സ്വന്തം പുസ്തകങ്ങളുടെ വ്യാജപകര്‍പ്പുകള്‍ 'പൈററ്റ്‌സ് ബേ' എന്ന സൈറ്റിലൂടെ സൗജന്യമായി വിതരണം ചെയ്തുകൊണ്ട് കൊയ്‌ലോ ഇവര്‍ക്ക് മറുപടി നല്‍കി. പല പുസ്തകങ്ങളും ഓണ്‍ലൈനിലൂടെ ആദ്യം പ്രകാശനം ചെയ്യാനും ധൈര്യം കാട്ടി.

നാലുതവണ വിവാഹിതനായിട്ടുണ്ട് പൗലോ കൊയ്‌ലോ. വിഖ്യാത ബ്രസീലിയന്‍ ചിത്രകാരി ക്രിസ്റ്റീന ഒയിറ്റീഷ്യയാണ് നിലവിലുള്ള ഭാര്യ. മുപ്പതുവര്‍ഷമായി ഇരുവരും ഒന്നിച്ചുകഴിയാന്‍ തുടങ്ങിയിട്ട്. അരാജകവാദിയായിരുന്ന തന്റെ എല്ലാ ഭ്രാന്തുകള്‍ക്കും കൂട്ടുനില്‍ക്കുകയും എഴുത്തിന്റെ വഴിയിലേക്ക് തിരിച്ചുവിടുകയും ചെയ്ത നല്ല കൂട്ടുകാരി എന്നാണ് കൊയ്‌ലോ ഭാര്യയെ വിശേഷിപ്പിക്കുന്നത്. വര്‍ഷത്തില്‍ ആറുമാസം വീതം സ്വിറ്റ്‌സര്‍ലന്‍ഡിലും ബ്രസീലിലുമായാണ് ഈ ദമ്പതികള്‍ ജീവിക്കുന്നത്. ഇപ്പോള്‍ റോമന്‍ കത്തോലിക്ക വിശ്വാസിയായ കൊയ്‌ലോ കുര്‍ബാനകള്‍ക്ക് മുടങ്ങാതെ പോകാറുണ്ടെന്ന് ഭാര്യ സാക്ഷ്യപ്പെടുത്തുന്നു. 1996ല്‍ ആരംഭിച്ച പൗലോ കൊയ്‌ലോ ഇന്‍സ്റ്റിറ്റിയുട്ടിന്റെ പ്രവര്‍ത്തനവും ഇരുവരും കൂടിയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. ദാരിദ്ര്യത്തില്‍ കഴിയുന്ന വൃദ്ധര്‍ക്ക് സാമ്പത്തികസഹായവും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും ചെയ്തുകൊടുക്കുക എന്നതാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രധാന ലക്ഷ്യം. പുസ്തകങ്ങളില്‍ നിന്നുള്ള റോയല്‍റ്റി വരുമാനത്തിന്റെ നല്ലൊരു ഭാഗവും കൊയ്‌ലോ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലെ പ്രത്യേക താത്പര്യം പരിഗണിച്ച് പൗലോ കൊയ്‌ലോയ്ക്ക് 2007ലെ യു.എന്‍. മെസഞ്ചര്‍ ഓഫ് പീസ് ബഹുമതി നല്‍കി ഐക്യരാഷ്ട്രസഭ ആദരിച്ചിരുന്നു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ക്രിസ്റ്റല്‍ അവാര്‍ഡ്, ഫ്രഞ്ച് സര്‍ക്കാറിന്റെ 'നൈറ്റ് ഓഫ് ദി ലീജിയന്‍ ഓഫ് ഹോണര്‍' എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്.

മൂല്യങ്ങള്‍ നിറഞ്ഞുനില്ക്കുന്നവയും ജീവിതത്തെ പുതിയ കാഴ്ചപ്പാടോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നവയുമാണ് പൗലോ കൊയ്‌ലോയുടെ കൃതികള്‍. ക്രിസ്തീയ മൂല്യബോധവും കാഴ്ചപ്പാടുകളുമൊക്കെ അദ്ദേഹത്തിന്റെ രചനകളെ സ്വാധീനിച്ചിട്ടുണ്ട്. ആധുനിക കാലത്ത് വിശ്വാസത്തെയും മൂല്യങ്ങളെയുമൊക്കെ തള്ളിപ്പറയുന്നതാണ് പേരെടുക്കാനുള്ള എളുപ്പമാര്‍ഗമെന്ന് പലരും ചിന്തിക്കുന്ന കാലത്താണ് അതിന് വിരുദ്ധമായൊരു വഴി അദ്ദേഹം സ്വീകരിക്കുന്നത്. ആത്മീയതയും തത്വജ്ഞാനവും കൊണ്ടു പൊതിഞ്ഞ 'സെല്‍ഫ് ഹെല്‍പ്' പുസ്തകങ്ങളാണ് പൗലോ കൊയ്‌ലോയുടെ നോവലുകളെന്ന് വിമര്‍ശിക്കുന്നവരുണ്ട്. ജീവിതവിജയത്തിനു സഹായിക്കുന്ന സെല്‍ഫ് ഹെല്‍പ് ശ്രേണിയിലുള്ള കൊയ്‌ലോയുടെ നോവലുകളെ സാഹിത്യസൃഷ്ടിയായി കണക്കാക്കരുതെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
''എഴുതുക എന്നതുമാത്രമാണ് എന്റെ ജോലി. അതു നല്ലതോ ചീത്തയോ എന്നു തീരുമാനിക്കേണ്ടത് വായനക്കാരുടെ ഇഷ്ടം. സാഹിത്യരചന ഒരു ഗര്‍ഭിണിയുടെ അവസ്ഥയുമായിട്ടാണ് ഞാന്‍ തുലനം ചെയ്യുന്നത്. ഒരു പുതിയ സൃഷ്്ടിക്കായി രണ്ടുപേരും കാത്തിരിക്കുന്നു. പ്രചോദനത്തിനുവേണ്ടി എനിക്ക് ജീവിതവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ട്''- തന്റെ എഴുത്തിനെക്കുറിച്ച് പൗലോകൊയ്‌ലോ വിശദീകരിക്കുന്നതിങ്ങനെ. കൊയ്‌ലോയുടെ പുതിയ സൃഷ്ടിക്കായി ഗര്‍ഭസ്ഥ ശിശുവിനെ കാണാന്‍ കാത്തിരിക്കുന്ന പിതാവിന്റെ വികാരത്തോടെ ലോകം മുഴുവന്‍ വായനക്കാര്‍ കാത്തിരിക്കാനുള്ള കാരണവും ഈ വ്യത്യസ്ത സമീപനം തന്നെ.

സൈബര്‍ലോകത്തെ സൂപ്പര്‍താരം
ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം വായിക്കപ്പെടുകയും ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. ഗൂഗിളില്‍ കൂടുതല്‍ പേര്‍ തിരയുന്ന സാഹിത്യകാരന്‍ എന്ന ബഹുമതിയും കൊയ്‌ലോ സ്വന്തം. മുഴുവന്‍ സമയവും ഇന്റര്‍നെറ്റിന് അടിമയാണ് താനെന്ന് പൗലോ കൊയ്‌ലോ തന്നെ സമ്മതിച്ച കാര്യമാണ്. ട്വിറ്ററിലും മൈസ്‌പേസിലും ഫേസ്ബുക്കിലുമൊക്കെ സദാസജീവമായ കൊയ്‌ലോ ബ്ലോഗെഴുത്തിനും സമയം കണ്ടെത്തുന്നു. ഫേസ്ബുക്കിലെ പൗലോ കൊയ്‌ലോയുടെ പേജിന് അറുപതുലക്ഷം ആരാധകരുണ്ട്. 24 ലക്ഷം പേര്‍ കൊയ്‌ലോയെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്. പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ കഴിഞ്ഞാല്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള സെലിബ്രിറ്റിയായി കൊയ്‌ലോയെ ഫോര്‍ബ്‌സ് മാസിക തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആഴ്ചയില്‍ രണ്ടുതവണ വീതം അദ്ദേഹം ബ്ലോഗ് അപ്‌ഡേറ്റ് ചെയ്യാറുമുണ്ട്. പിറ്റേ ദിവസം ട്വിറ്ററിലും ഫേസ്ബുക്കിലും എന്തെഴുതണമെന്ന് ആലോചിച്ചുകൊണ്ടാണ് ഓരോ രാത്രിയും ഉറങ്ങാന്‍ കിടക്കാറെന്ന് കൊയ്‌ലോ പറയുന്നു.

ഒരു വെള്ളത്തൂവല്‍ കണികാണും വരെ

എഴുത്ത് ആരംഭിക്കുന്നതിന് പൗലോ കൊയ്‌ലോയ്ക്ക് തന്റേതു മാത്രമായ ചില രീതികളുണ്ട്. ഒരു നോവല്‍ എഴുതിക്കഴിഞ്ഞാല്‍ പിന്നീട് അനാദിയായ വിശ്രമകാലമാണ്. ഇതിനിടയില്‍ എപ്പോഴെങ്കിലും ഒരു വെളുത്ത തൂവല്‍ കാണുകയാണെങ്കില്‍ പിറ്റേ ദിവസം തൊട്ട് പുതിയ നോവലിന്റെ എഴുത്ത് തുടങ്ങും. ''ഇന്ന് ഞാനൊരു വെള്ളത്തൂവല്‍ കാണുകയാണെങ്കില്‍, പുതിയൊരു പുസ്തകം എഴുതണമെന്ന് ദൈവം എന്നോടാവശ്യപ്പെടുന്നതിന്റെ സൂചനയാണത്. അടുത്തദിവസം ഞാന്‍ എഴുത്തുമുറിയില്‍ പ്രവേശിക്കണമെന്ന ദൈവഹിതത്തിന്റെ തെളിവാണാ തൂവല്‍''- വിചിത്രമായ ഈ സ്വഭാവത്തെ പൗലോ കൊയ്‌ലോ ഇങ്ങനെ വിശദീകരിക്കുന്നു. ഒരു കടയുടെ ജനല്‍പ്പടിയില്‍ വെള്ളത്തൂവല്‍ കിടക്കുന്നതു കണ്ടതിന്റെ പിറ്റേദിവസമാണ് അദ്ദേഹം 'ദി പില്‍ഗ്രിമേജ്' എഴുതിത്തുടങ്ങിയത്. പിന്നീടിതുവരെ ഓരോ പുസ്തകത്തിന്റെ പിറവിക്കു പിന്നിലും ഒരു തൂവലിന്റെ പ്രത്യക്ഷപ്പെടലുണ്ട്. യാദൃശ്ചികമെന്ന് കരുതി ഉപേക്ഷിക്കുന്നതിനുപകരം ദൈവ ഇടപെടലെന്നു വിശ്വസിച്ച് ഓരോ തവണയും കൊയ്‌ലോ ആ തുവലിനെ നെഞ്ചോട് ചേര്‍ത്തു. ''എല്ലാ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ജനുവരി മാസമാകുമ്പോള്‍ എനിക്ക് ഒരു വെളുത്ത തൂവല്‍ കണി കാണണം. എന്നാല്‍ അല്ലാത്തപ്പോഴും വെളുത്ത തൂവല്‍ എന്റെ കണ്ണില്‍ പെടാറുണ്ട്. പക്ഷേ ജനവരി മാസത്തില്‍ കാണുന്ന കണിക്കാണ് പ്രത്യേകത കല്‍പിക്കാറുള്ളത്. കത്തുകളിലൂടെ വായനക്കാരില്‍ നിന്ന് ധാരാളം വെളുത്ത തൂവലുകള്‍ ഇപ്പോള്‍ എന്നെ തേടിവരാറുണ്ട്. പക്ഷേ കണി കാണാനുള്ളത് ഞാന്‍ സ്വയം കണ്ടെത്തുക തന്നെ വേണം. ഒരു നോവല്‍ എഴുതിക്കഴിഞ്ഞാല്‍ ഒരു വെളുത്ത തൂവലിനുവേണ്ടി ഞാന്‍ കാത്തിരിപ്പും തുടങ്ങും''-കൊയ്‌ലോയുടെ വാക്കുകള്‍.

പൗലോ കൊയ്‌ലോയുടെ രചനകള്‍
1974 ദി മാനിഫെസ്റ്റ് ഓഫ് ക്രിഗ്ഹ
1974 തിയേറ്റര്‍ ഫോര്‍ എജ്യുക്കേഷന്‍
1982 ഹെല്‍ ആര്‍ക്കൈവ്‌സ്
1986 പ്രാക്ടിക്കല്‍ മാന്വല്‍ ഓഫ് വാംപയിറസം
1987 ദി പില്‍ഗ്രിമേജ്
1988 ദി ആല്‍ക്കെമിസ്റ്റ്
1990 ബ്രിദ
1991 ദി ഗ്രേറ്റസ്റ്റ് ഗിഫ്റ്റ്
1992 ദി വാല്‍കൈറീസ്
1992 മക്തൂബ്
1994 ബൈ ദി റിവര്‍ പിയദ്ര ഐ സാറ്റ്
ഡൗണ്‍ ആന്‍ഡ് വെപ്റ്റ്
1996 ദി ഫിഫ്ത്ത് മൗണ്ടന്‍
1996 ലൗ ലെറ്റേഴ്‌സ് ഫ്രം എ പ്രൊഫറ്റ്
1997 ദി മാന്വല്‍ ഓഫ് ദി വാരിയര്‍ ഓഫ് ലൈറ്റ്
1997 വെറോണിക്ക ഡിസൈഡ്‌സ് ടു ഡൈ
1998 എസന്‍ഷ്യല്‍ വേഡ്‌സ്
2000 ദി ഡെവിള്‍ ആന്‍ഡ് മിസ് പ്രിം
2001 ഫാദേഴ്‌സ്, സണ്‍സ് ആന്‍ഡ് ഗ്രാന്‍ഡ്‌സണ്‍സ്
2003 ഇലവന്‍ മിനുട്ട്‌സ്
2004 ആന്‍ഡ് ഓണ്‍ ദി സെവന്‍ത്ത് ഡേ
2004 ദി ജീനി ആന്‍ഡ് ദി റോസസ്
2004 ജേണീസ്
2005 ദി സാഹിര്‍
2005 റിവൈവ്ഡ് പാത്ത്‌സ്
2006 ലൈക്ക് ദി ഫ്‌ളോയിങ് റിവര്‍
2006 ദി വിച്ച് ഓഫ് പോര്‍ട്ടൊബെല്ലോ
2007 ലൈഫ്: സെലക്ടഡ് ക്വൊേട്ടഷന്‍സ്
2008 ദി വിന്നര്‍ സ്റ്റാന്‍ഡ്‌സ് എലോണ്‍
2010 അലിഫ്